മരണം പോലെ ഭീതിജനകമാണ് കാൻസർ രോഗികൾക്ക് താങ്ങാനാകാത്ത ചികിൽസ ചെലവ്. ഉള്ളതെല്ലാം വിറ്റുപെറുക്കി ചികിൽസ നടത്തി ഒടുവിൽ നിത്യവൃത്തിക്ക് പോലും വകയില്ലാതെതെരുവിലിറങ്ങേണ്ടി വന്ന അനേകരുണ്ട് നമുക്ക് ചുറ്റും.ചികിൽസ ഫീസിന് പുറമെ മരുന്നു കമ്പനികളുടെ കൊള്ള കൂടിയാകുമ്പോൾ ദുരന്തം പൂർണമാകും.
നാലുവർഷം മുമ്പാണ് ഈയമ്മയ്ക്ക് സ്തനാർബുദം ബാധിച്ചത്.സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്ക് ചെലവ് 1ലക്ഷം. കീമോയ്ക്കും അത്രതന്നെ ചെലവായി. റേഡിയേഷന് ഒന്നരലക്ഷത്തോളം. 50000 ര ൂപ വിലയുള്ള ട്രാൻസ്റ്റുസുമാബ് ഇൻജക്ഷൻ ഒൻപത് മാസം എടുത്തതോടെ മൊത്തം ചെലവ് പത്തുലക്ഷത്തിലേറെയായി.ഉളളതെല്ലാം വിറ്റുപെറുക്കി വാടക വീട്ടിലേക്ക്. ഭർത്താവിനെ കൂടി അർബുദം പിടികൂടിയതോടെ ജീവിതം തന്നെ വഴിമുട്ടി.ഇതു പോലെ ഏതുകാൻസറും കുടുംബം തകർക്കാൻ പോന്നതാണ്. പ്രോസ്ട്രേറ്റ് കാൻസർ വന്നാൽ ശസ്ത്രക്രിയയ്ക്കും റേഡിയേഷനും കൂടി രണ്ടരലക്ഷം രൂപ വേണം.പിന്നെ ജീവിതകാലം മുഴുവൻ അബിയാറ്ററോൺ മരുന്ന്.ഇതിന് ഒരുമാസത്തെ മാത്രം ചെലവ് 30000 രൂപ.
രക്താർബുദത്തിന് ആദ്യഘട്ട ചികിൽസയ്ക്ക് മാത്രം വേണം രണ്ടുലക്ഷം.റേഡിയേഷ·ൻ ഉൾപ്പടെയുള്ള രണ്ടാംഘട്ട ചികിൽസയ്ക്ക് ഒരു ലക്ഷത്തിലേറെ ചെലവുവരും. ബോൺമാരോ ട്രാൻസ്പ്ലാന്റേഷൻ ആവശ്യം വന്നാൽ അതിനും വേണം പത്തുലക്ഷം മുതൽ 30 ലക്ഷം രൂപ വരെ. ശ്വാസകോശാർബുദ സർജറിക്ക് രണ്ടുലക്ഷം. റേഡിയേഷ ന് 40000 രൂപ മുതൽ ഒന്നരലക്ഷം രൂപ വരെ മുടക്കണം. ഇതിനു പുറമെ യാത്രയും താമസവും ദീര്‍ഘകാലം ഉപയോഗിക്കേണ്ട മരുന്നുകളും.നല്ല നിലയിൽ പോകുന്ന ഒരു കുടുംബം പോലും തകരാൻ ഈ ചെലവുകൾ ധാരാളം.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.