കാൻസർ രോഗികളെ സഹായിക്കാൻ സർക്കാർ പദ്ധതികൾ നിരവധിയുണ്ടെങ്കിലും രേഖകളില്ലാത്തതിന്റ പേരിലും സാങ്കേതിക കാരണങ്ങൾ നിരത്തിയും പലർക്കും ആനുകൂല്യങ്ങൾ നിഷേധിക്കുന്നു. അർഹരായവർക്ക് ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താനോ മാര്‍ഗ നിർദേശങ്ങൾ നല്കാനോ ഉള്ള സംവിധാനങ്ങളും പരിമിതമാണ്.
സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ഒരു ഹെൽത്ത് ഇൻസ്പെക്ടറുടെ അനുഭവമാണിത്. സർവീസിലിരിക്കുമ്പോൾ കാൻസർ വന്നാൽ ചികിൽസാ ചെലവ് തിരിച്ചുകിട്ടും. പക്ഷെ വിരമിച്ചതിന് ശേഷമാണ് അസുഖം വരുന്നതെങ്കിൽ ഒരു സഹായനിധിയും കൂട്ടിനുണ്ടാകില്ല. സർക്കാർ ജീവനക്കാരൻ എന്ന ലേബലുള്ളതുകൊണ്ട് ഒരിക്കലും ദാരിദ്ര്യരേഖയ്ക്ക് താഴെയുമാകില്ല.
സുകൃതം പദ്ധതിയിൽ മൂന്നുലക്ഷം രൂപ. കാരുണ്യ പദ്ധതി പ്രകാരം രണ്ടുലക്ഷം, ആർ.എസ്.ബി.വൈയിൽ 70000 രൂപ. പ്രധാനമന്ത്രിയുടെ കാൻസർ ചികിൽസ പദ്ധതി,കേന്ദ്ര ആരോഗ്യവകുപ്പിന്റ റാൻ പദ്ധതി എന്നിവ വഴി രണ്ടുലക്ഷം രൂപ വീതം. ഇങ്ങനെ പോകുന്നു സഹായനിധികൾ.പക്ഷെ ഇതെല്ലാം ലഭിക്കണമെങ്കിൽ രോഗി ദാരിദ്രരേഖയ്ക്ക് താഴെയോ, വാർഷിക വരുമാനം മൂന്നുലക്ഷത്തിൽ താഴെയോ ആയിരിക്കണം. പക്ഷെ അതിന് മുകളിൽ വരുമാനമുള്ളവരും ഭീമമായ ചികിൽസാ ചെലവുകള്‍ക്ക് മുമ്പിൽ തകർന്നുപോകുകയാണ്.കിടപ്പാടമില്ലാത്തതിന്റ പേരിൽ ·റേഷൻ കാർഡ് നിഷേധിക്കപ്പെടുന്നവർ,ജാതി തെളിയിക്കാൻ കഴിയാത്തവർ. പിന്നെയുമുണ്ട് പരിധിക്ക് പുറത്താക്കപ്പെടുന്നവർ. പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് ചികിൽസ സൗജന്യമാണ്. പക്ഷെ ജാതി സർട്ടിഫിക്കറ്റിനായി സർക്കാർ ഒാഫീസുകൾ കയറിയിറങ്ങണം.കാൻസർ വിമുക്തർക്ക് തുഛമായ തുക സർക്കാർ പെൻഷന്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നടപടികൾ സങ്കീർണം.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.