അന്‍വര്‍ പടിക്ക് പുറത്തായി. പക്ഷേ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്‍റെ ഓഫിസിനുമെതിരെ അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ അവിടെത്തന്നെയുണ്ട്. ആരോപണങ്ങളെല്ലാം തള്ളുന്നുവെന്ന് വേഗത്തില്‍ പറഞ്ഞവസാനിപ്പിച്ച മഉഖ്യമന്ത്രി ഇതൊന്നും തനിക്കെതിരെയല്ല സര്‍ക്കാരിനും മുന്നണിക്കുമെതിരെയെന്ന് പറഞ്ഞുവെച്ചു. മുഖ്യമന്ത്രിക്കുവേണ്ടി മാധ്യമങ്ങളുടെ ചോദ്യങ്ങളെ നേരിട്ടത് പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്‍. തെറ്റുകാരനല്ല എന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച പി.ശശിക്കെതിരായ പരാതികള്‍ അന്വേഷിച്ചുവരികയാണെന്ന് പാര്‍ട്ടി സെക്രട്ടറി പറയുന്നു. പരാതി മുഖ്യമന്ത്രിക്കെതിരെയല്ലേ എന്നതിന് സര്‍ക്കാരിനെതിരായ ആക്രമണമാണെന്ന് എം.വി.ഗോവിന്ദനും പറഞ്ഞുവെച്ചു.സര്‍ക്കാര്‍ എന്നാല്‍ മുന്നണി എന്നാല്‍ പിണറായി വിജയനാണോ എന്ന ചോദ്യത്തിന് അങ്ങനെയല്ല എന്നും മറുപടി. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ നേരിടേണ്ടത് പാര്‍ട്ടിയുടെ ബാധ്യതയോ?