മുഖ്യമന്ത്രിക്കും മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ രൂക്ഷ വിമർശനവുമായി പി.വി.അൻവർ എം.എല്‍.എ. പാര്‍ട്ടിയില്‍ റിയാസ് മാത്രം മതിയോ എന്നും അദ്ദേഹം ചോദിച്ചു. ഈ രീതിയിലാണ് പോകുന്നതെങ്കില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ അവസാനത്തെ മുഖ്യമന്ത്രിയാവും പിണറായി വിജയനെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ. അദ്ദേഹത്തെ നയിക്കുന്നത് ഉപജാപകസംഘമാണെന്നും അന്‍വര്‍ പറഞ്ഞു.

‘ഒരു റിയാസിനെ ഉണ്ടാക്കാനല്ല പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്’

Also Read : ‘റിയാസിനെ മാത്രം നിലനിര്‍ത്താനാണോ പാര്‍ട്ടി..?; വിധേയപ്പെട്ട് നില്‍ക്കാന്‍ സൗകര്യമില്ല’

'പാര്‍ട്ടി ഇവിടെ നില്‍ക്കണം. ഒരു റിയാസ് മാത്രം നിലനിന്നതുകൊണ്ട് കാര്യമില്ല. ഒരു റിയാസിനെ ഉണ്ടാക്കാനല്ല പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. റിയാസിനേയും ബാക്കിയുള്ളവരേയും താങ്ങി നിര്‍ത്താനല്ല പാര്‍ട്ടി. അങ്ങനെ ആരെങ്കിലും ധരിക്കുകയും അതിനുവേണ്ടി പി.വി. അന്‍വറിന്റെ നെഞ്ചത്ത് കേറാൻ വരികയും വരണ്ട. ഒരു റിയാസ് മാത്രം മതിയോ?', അന്‍വര്‍ ചോദിച്ചു.

തന്റെ പരാതികളിൽ‌ കേസ് അന്വേഷണം തൃപ്തികരമല്ലെന്നും പി.വി. അൻവർ എംഎൽഎ പറഞ്ഞു. കേരളത്തിലെ പൊതുസമൂഹത്തിനു മുന്നിൽ പാർട്ടി അഭ്യർഥന മാനിച്ച് പൊതു പ്രസ്താവനകൾ നിർത്തിയിരിക്കുകയായിരുന്നു. പാർട്ടി പ്രസ്താവന വിശ്വസിച്ചാണ് പാർട്ടി നിർദേശം മാനിച്ചത്. പക്ഷേ കേസ് അന്വേഷണം കൃത്യമായല്ല നടക്കുന്നത് തനിക്ക് ബോധ്യപ്പെട്ടിരിക്കുകയാണെന്നും അൻവർ പറഞ്ഞു.

കേരളത്തിലെ പൊതുസമൂഹത്തിനുമുന്നില്‍ ഇങ്ങനെ രണ്ടാമതും പാര്‍ട്ടിയുടെ അഭ്യര്‍ഥന മാനിച്ച് പൊതു പ്രസ്താവനകള്‍ അവസാനിപ്പിച്ചതായിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് വന്നശേഷമേ എന്ന് വാക്ക് നല്‍കിയിരുന്നു പാര്‍ട്ടിയുടെ അഭ്യര്‍ഥനയില്‍ പറഞ്ഞത് ഗൗരവമായി പരിശോധിക്കും തീരുാമനങ്ങളുണ്ടാകും. കേസിന്‍റെ കാരയ്ത്തില്‍ സത്യസന്ധമായ അന്വേഷണം അത് വിശ്വസിച്ചാണ് പാര്‍ട്ടി നിര്‍ദേശം മാനിച്ചത് കേസന്വേഷണം കൃത്യമായല്ല എന്ന് ബോധ്യപ്പെട്ടു മരംമുറിയുമായി ബന്ധപ്പെട്ട് നല്‍കിയ പരാതി അന്വേഷിക്കുന്ന രീതി പരിതാപകരം മരം ലേലത്തിലെടുത്ത കുഞ്ഞുമുഹമ്മദിന്‍റെ മൊഴിയെടുത്തു അദ്ദേഹം മുറിച്ച മരക്കുറ്റിയുടെ ഫോട്ടോ കാണിച്ചു അതില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കില്ല നേരില്‍ കൊണ്ടുപോയാല്‍ കാണിക്കാം എന്ന് പറഞ്ഞു.

ENGLISH SUMMARY:

pv anvar meet media-p sasi issue,cpim