ഹൈറിച്ച് ഉടമ കെ.ഡി പ്രതാപനും ഭാര്യ ശ്രീനയും.(ഫയല്‍ ചിത്രം)

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസില്‍ എംഡി കെ.ഡി  പ്രതാപനെ ഇഡി അറസ്റ്റ് ചെയ്തു. സംസ്ഥാനത്തെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് േകസിലാണ് അറസ്്റ്റ്. എച്ച്ആര്‍ കറന്‍സി ഇടപാടുകളിലൂടെ കോടികള്‍ വിദേശത്തേയ്ക്ക് കടത്തിയെന്നാണ് കേസ്. ദിവസങ്ങള്‍ നീണ്ട ചോദ്യംചെയ്യലിനുശേഷമാണ് നടപടി. 

വിവിധതരം സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ഇരുപതിലേറെ കേസുകൾ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ ഹൈറിച്ച് ഉടമകൾക്കെതിരെയുണ്ട്. 750 കോടിയോളം രൂപ ഇവർ സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമായി സമാഹരിച്ചു തട്ടിപ്പു നടത്തിയെന്നാണു പൊലീസ് നിഗമനം. മൾട്ടിലെവൽ മാർക്കറ്റിങ് ബിസിനസിന്റെ പേരിൽ 1641 കോടി കമ്പനി പിരിച്ചതായി കണ്ടെത്തിയിരുന്നു. 5 ലക്ഷം രൂപ വീതം 200ലേറെ പേരിൽ നിന്നു പണം പിരിച്ചു. 

ഓൺലൈൻ വഴി പലചരക്കു കച്ചവടം തുടങ്ങിയ സ്ഥാപനം പിന്നീട് ഓൺലൈ‍ൻ മണിചെയിൻ ആരംഭിക്കുകയായിരുന്നു. ഉയർന്ന പലിശ വാഗ്ദാനം ചെയ്തു നിക്ഷേപകരിൽനിന്നു വൻ തുക വാങ്ങി തട്ടിപ്പു നടത്തി. 

126 കോടി ജിഎസ്ടി വെട്ടിച്ചെന്നു കണ്ടെത്തിയതിനെത്തുടർന്ന് ഉടമ കെ.ഡി.പ്രതാപൻ അറസ്റ്റിലായി. പിന്നീടു ജാമ്യത്തിലിറങ്ങിയ പ്രതാപനും കമ്പനി സിഇഒ ആയ ഭാര്യ ശ്രീനയും ഇ.ഡി അന്വേഷണത്തിനിടെ കടന്നുകളഞ്ഞു. തൃശൂർ ആസ്ഥാനമായി ഹൈറിച്ച് 1630 കോടി രൂപയുടെ തട്ടിപ്പു നടത്തിയതായി ചേർപ്പ് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. 

ENGLISH SUMMARY:

Highrich case; kd prathapan arrested