prayaga-should-not-be-inter

ഗുണ്ടാനേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിൽ നടി പ്രയാഗമാർട്ടിന്റെ മൊഴി വിശ്വാസത്തിലെടുത്ത് അന്വേഷണ സംഘം. മൊഴി തൃപ്തികരമാണെന്നും പ്രയാഗയെ വീണ്ടും ചോദ്യം ചെയ്യേണ്ടതില്ലെന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. നക്ഷത്ര ഹോട്ടലിലേക്ക് പോയത് സുഹൃത്തുക്കളുടെ നിർബന്ധപ്രകാരമെന്നാണ് പ്രയാഗയുടെ മൊഴി. ശ്രീനാഥിനോടൊപ്പമാണ് ഹോട്ടലിലെത്തിയതെന്നും ലഹരിയിടപാടുകളോ പാർട്ടിയോ തന്റെ സാന്നിധ്യത്തിൽ നടന്നിട്ടില്ലെന്നും  പ്രയാഗ മൊഴി നൽകി. 

 

താമസിച്ചിരുന്ന ഫ്ലാറ്റിലെ സുഹൃത്തുക്കളുടെ സുഹൃത്തുക്കളാണ് ഹോട്ടലിലുണ്ടായിരുന്നതെന്നും ഇക്കൂട്ടത്തിൽ ശ്രീനാഥിന്റെ സുഹൃത്തായ ബിനു ജോസഫുമുണ്ടായിരുന്നതായും അന്വേഷണസംഘത്തോട് പ്രയാഗ വ്യക്തമാക്കി. ശ്രീനാഥിനെ മൊഴി പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യുന്നതിൽ അന്വേഷണ സംഘം തീരുമാനമെടുക്കും. ലഹരി പരിശോധനയ്ക്ക് സാംപിളുകൾ ശേഖരിക്കാൻ ഇരു താരങ്ങളും സന്നദ്ധത അറിയിചെങ്കിലും നിലവിൽ പരിശോധന വേണ്ടെന്ന നിലപാടിലാണ് പൊലീസ്. 

ENGLISH SUMMARY:

The investigation team concluded that actress Prayaga should be interrogated again