ഷിരൂരിരെ മണ്ണിടിച്ചിലില്‍ അകപ്പെട്ട അര്‍ജുനായുള്ള തിരച്ചില്‍ ആറാംദിവസവും ഫലംകണ്ടില്ല. റഡാറിലെ സിഗ്നലുകള്‍ നല്‍കിയ പ്രതീക്ഷകള്‍ മണ്ണ് മാറ്റിയതോടെ അവസാനിച്ചു. കരയില്‍ പൂര്‍ണമായും തിരച്ചില്‍ നടത്തിക്കഴിഞ്ഞെന്നും അര്‍ജുനും ലോറിയും അവിടെയില്ലെന്നും പറയുന്നു കര്‍ണാടക റവന്യൂ മന്ത്രി. പുഴയിലേക്ക് പോയിട്ടുണ്ടാകുമെന്നത് അവിശ്വസനീയമാണെന്ന് അര്‍ജുന്‍റെ ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. സൈന്യം സ്ഥലത്തെത്തിയെങ്കിലും തീര്‍ത്തും പ്രതികൂലമായ കാലാവസ്ഥയില്‍ കാര്യമായൊന്നും ഇതുവരെ ചെയ്യാനായിട്ടില്ല. അനിശ്ചിതത്വം നിറഞ്ഞ ആറാംദിനവും പിന്നിടുമ്പോള്‍ ഒരു ചോദ്യം മാത്രം ബാക്കിയാകുന്നു. അര്‍ജുന്‍ എവിടയാണ്? 

Counter point about Arjun rescue operation: