മോഹൻലാലിനേയും മുകേഷിനേയും അരങ്ങിൽ എത്തിച്ച ഛായാമുഖിയുടെ ശിൽപ്പി പ്രശാന്ത് നാരായണന്‍റെ ഏറ്റവും പുതിയ നാടകം സുഖാനി അരങ്ങിലെത്തി. 1972 ൽ കാവാലം നാരായണപ്പണിക്കരുടെ 'ദൈവത്താർ ' എന്ന നാടകം അരങ്ങിലെത്തിച്ച തിരുവരങ്ങാണാണ് 50 വര്‍ഷങ്ങള്‍ക്ക് ശേഷം സുഖാനിയും അരങ്ങിലെത്തിച്ചത് .
കപ്പലിലെ സുഖാനിയും അയാളുടെ തൊഴിലിടവും വീടും പശ്ചാത്തലമായാണ് നാടകം . തൊഴിലിൽ വിജയിക്കുകയും സ്വകാര്യ ജീവിതത്തിൽ ഏറെ പരാജിതനാകുകയും ചെയ്യുന്ന സുഖാനിയും അയാളുടെ ഭാര്യയും രണ്ടു കുട്ടികളും ഭാര്യയുടെ കാമുകനുമാണ് കഥാപാത്രങ്ങള്‍. സുഖാനിയായി സത്യജിത്തും , കപ്പൽ ചീഫ് ആയി പ്രേം പ്രകാശ് ലൂയിസും , സുഖാനിയുടെ ഭാര്യയായി ഭാനുമതി എ. കെയും അരങ്ങിലെത്തുന്നു. എം രാജീവ് കുമാറാണ് നാടക രചന.