സംവിധായകന്‍ ജോഷിയുമായുള്ള പഴയ സ്നേഹ സംഭാഷണം പങ്കുവെച്ച് അല്‍ഫോന്‍സ് പുത്രന്‍. പ്രേമം സിനിമയുടെ മേക്കിങ്ങിനെ കുറിച്ച് ജോഷി ചോദിച്ച കാര്യങ്ങളും അദ്ദേഹത്തിന് നല്‍കിയ മറുപടികളുമാണ് അല്‍ഫോന്‍സ് കുറിപ്പായ് ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യന്‍ സിനിമാ മേഖലയില്‍ നിന്ന് പ്രേമത്തിന്‍റെ മേക്കിങ്ങിനെ കുറിച്ച് ചോദിച്ചത് അദ്ദേഹം മാത്രമാണെന്നും അന്നും ഇന്നും നന്ദിയെന്നും അല്‍ഫോന്‍സ് അദ്ദേഹത്തോട് പറയുന്നുണ്ട്. 

 

നമ്പര്‍ 20 മദ്രാസ് മെയില്‍ ചിത്രത്തില്‍ മോഹന്‍ലാല്‍ മമ്മൂട്ടിയെ ഉമ്മവെയ്ക്കുന്ന രംഗം എങ്ങിനെയാണ് എടുത്തത് എന്നൊരു മറുചോദ്യവും അല്‍ഫോന്‍സ് ജോഷിയോട് ചോദിക്കുന്നു. മോഹന്‍ലാലിന്‍റെ ചിന്തയില്‍ വന്നൊരു സീന്‍ ആയിരുന്നു അതെന്നും തനിക്കും അത് ഇഷ്ടപ്പെട്ടതിനാല്‍ സിനിമയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു എന്നുമാണ് ജോഷിയുടെ വാക്കുകള്‍. 

 

കുറിപ്പിന്റെ പൂര്‍ണരൂപം: 

 

ബാക് ടൂ 2015 … 

പ്രേമം റിലീസിന് ശേഷം… 

എന്നോട് ജോഷി സാർ പ്രേമം മേക്കിങ്ങ് ചോദിച്ചപ്പോ എനിക്ക് സന്തോഷം ആയി. 

ജോഷി സാർ : മോൻ എങ്ങനാ ആണ് മുന്ന് കാലഘട്ടവും ഷൂട്ട് ചെയ്തത് ? 

ഞാൻ : സാർ മൂന്നും ഒരോ കാലഘട്ടത്തിന്റെ സ്റ്റൈലിൽ ഷൂട്ട് ചെയ്തു. 

ജോഷി സാർ : ആ ഡിഫറന്റ് ട്രീറ്റ്മെൻറ് ആണ് അതിന്റെ അഴക്. 

ഞാൻ : താങ്ക് യു സാർ..

സർ എങ്ങന യാണ് നമ്പര്‍ 20 മദ്രാസ് മെയിലിൽ ലാലേട്ടൻ മമ്മൂക്കേന ഉമ്മ വെക്കണ സീൻ എടുത്തു ? 

ജോഷി സർ : അത് മോഹൻലാൽ ഇട്ട ഇംപ്രൊവൈസേഷൻ ഞാൻ അപ്പ്രൂവ് ചെയ്തു. ഞാൻ കൂടുതലും സ്പൊന്‍റേനിയസ് ആയിട്ട് വർക്ക് ചെയ്യുന്ന ആളാണ്. എനിക്ക് ലൊക്കേഷൻ വർക്ക് ആവണം, ഇല്ലെങ്കിൽ ആർട്ടിസ്റ്റിന്റെ പെർഫോമൻസ് എക്സൈറ്റ് ചെയ്യിക്കണം. 

ഞാൻ : സാർ അടുത്ത ചോദ്യം…രണ്ട് സിനിമയിലാണ് ഞാൻ തിലകൻ സാർ ഡൊമിനേറ്റ് ചെയ്യാത്ത പടങ്ങൾ കണ്ടിട്ടുള്ളൂ. അത് ഒന്ന് ഗോഡ്ഫാദറും പിന്നെ നാടുവാഴികളും. 

ജോഷി സാർ : അനന്തന്റെ റോൾ ചോദിച്ചു. പക്ഷേ എനിക്കെന്തോ ആ റോൾ മധു സാർ തന്നെ ചെയ്യണം എന്ന് തോന്നി. 

അപ്പോഴേക്കും ഒപ്പം ഫങ്ഷന്റെ വേദി എത്തി സാറും ഞാനും എന്റെ അമ്മായിച്ചൻ ആൽവിൻ ആന്റണിയും കാറിൽ നിന്ന് ഇറങ്ങി . 

ജോഷി സാർ : സീ യു മോനെ . 

ഞാൻ : താങ്ക് യു സാർ. സാർ മാത്രമാണ് ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയിൽ ഈ സിനിമയുടെ മേക്കിംഗ് ചോദിച്ചത്. താങ്ക്യൂ സർ . അന്നും ഇന്നും താങ്ക്യൂ സർ.