ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് രജനികാന്ത്. തമിഴ് സിനിമയിലും ഹേമ കമ്മിറ്റി മാതൃകയിൽ സമിതി വേണോ എന്ന ചോദ്യത്തിന് തനിക്ക് അറിയില്ല, ക്ഷമിക്കണം എന്നായിരുന്നു രജനി കാന്തിന്‍റെ പ്രതികരണം. തമിഴ് സിനിമയിലും ഹേമ കമ്മിറ്റിയെ പോലെ അന്വേഷണം നടത്തണമെന്ന് ആവശ്യമുയരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് രജനിയുടെ പ്രതികരണം.
അതേസമയം പ്രശ്നങ്ങള്‍ മലയാള സിനിമയിലാണെന്നും തമിഴില്‍ അങ്ങനെയില്ലെന്നും നടന്‍ ജീവയും പ്രതികരിച്ചിരുന്നു. മീ ടൂ പാര്‍ട്ട് 1 വന്നിരുന്നു, ഇപ്പോള്‍ പാര്‍ട്ട് 2 ആണ് നടക്കുന്നത്. ഇതൊക്കെ വളരെ തെറ്റാണ്. ആരോഗ്യകരമായ അവസ്ഥ സിനിമയില്‍ വരണമെന്നും ജീവ തേനിയില്‍ സംസാരിക്കവേ പറഞ്ഞു. കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ച മാധ്യമങ്ങളോട് ജീവ പ്രകോപിതനാവുകയും തര്‍ക്കിക്കുകയും ചെയ്തിരുന്നു.