മലയാള സിനിമാ ഷൂട്ടിങ്ങിനിടെ കാരവാനില്‍ ഒളിക്യാമറസ്ഥാപിച്ചെന്ന വെളിപ്പെടുത്തലിന് ശേഷം മോഹന്‍ലാല്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നുവെന്ന് നടി രാധിക ശരത്കുമാര്. സംഭവം നടന്നത് തന്‍റെ സെറ്റിലാണോ എന്നാണ് മോഹന്‍ലാല്‍ ആരഞ്ഞത് . എന്നാല്‍ ഒന്നും വെളിപ്പെടുത്താന്‍ തയ്യാറായില്ലെന്നും രാധികം ചെന്നൈയില്‍ പറഞ്ഞു
രാധികയുടെ വാക്കുകള്‍ ഇങ്ങനെ
എന്‍റെ സിനിമയുടെ സെറ്റിലാണോ ഇത്തരത്തിലൊരു സംഭവമുണ്ടായതെന്നു ചോദിച്ച് മോഹൻലാല്‍ വിളിച്ചിരുന്നു. പേര് പറയാന്‍ പറ്റില്ല എന്ന് ഞാന്‍ പറഞ്ഞു. ആ സംഭവം നടക്കുമ്പോൾ പ്രധാന താരങ്ങളാരും അവിടെയുണ്ടായിരുന്നില്ല. ഒളിക്യാമറ ദൃശ്യങ്ങളാണ് സെറ്റിലുണ്ടായിരുന്നവർ കണ്ടതെന്നു ബോധ്യമായതോടെ അത് ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. നിർമാണക്കമ്പനി അധികൃതരെ വിളിച്ച് നടപടിയെടുക്കാനും ആവശ്യപ്പെട്ടു. ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിച്ചു,.
വർഷങ്ങൾക്കു മുൻപുള്ള സംഭവങ്ങൾ വിളിച്ചുപറഞ്ഞ് വിവാദമുണ്ടാക്കുന്നത് എന്തിനാണെന്നു ചിലർ ചോദിക്കുന്നുണ്ട്. ജീവിതത്തിൽ ദുരനുഭവങ്ങൾ ഉണ്ടായപ്പോഴെല്ലാം ഞാൻ പ്രതികരിച്ചിട്ടുണ്ടെന്നും രാധിക പറഞ്ഞു. അനാവശ്യ വിവാദമുണ്ടാക്കാൻ ശ്രമിച്ചിട്ടില്ല, കേസുമായി മുന്നോട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു