ഹേമ കമ്മറ്റി റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിൽ തുല്യവും സുരക്ഷിതവുമായ തൊഴിലിടമായി മലയാള ചലച്ചിത്ര വ്യവസായത്തെ പുനർനിർമിക്കുന്നതിന് പുതിയ നിർദേശങ്ങളോടെ പരമ്പര ആരംഭിക്കുമെന്ന് ഡബ്ല്യുസിസി. വ്യവസായത്തിലെ എല്ലാ അംഗങ്ങളും, തൊഴിൽ സംഘടനകളും തുറന്ന മനസ്സോടെ ഐക്യദാർഢ്യത്തോടെ ഇതിൽ പങ്കുചേരുമെന്ന്  പ്രതീക്ഷിക്കുന്നതായി ഡബ്ല്യുസിസി ഫെയ്സ്ബുക്കിൽ കുറിച്ചു. മലയാള സിനിമാ വ്യവസായത്തെ വെള്ളിത്തിരയ്ക്കുള്ളിലും പുറത്തും മികവുറ്റതാക്കാൻ സഹായിക്കുന്ന ഒരു സിനിമാ പെരുമാറ്റച്ചട്ടമെന്ന സൂചനയും ഡബ്ല്യുസിസി കുറിപ്പിൽ പങ്കുവച്ചു. കൂടുതൽ വിശദാംശങ്ങൾക്കായി കാത്തിരിക്കണമെന്നും ഡബ്ല്യുസിസി ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം...

ഹേമ കമ്മറ്റി നിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിൽ എല്ലാവർക്കും തുല്യവും സുരക്ഷിതവുമായ ഒരു തൊഴിലിടം എന്ന നിലയിൽ മലയാള ചലച്ചിത്ര വ്യവസായത്തെ പുനർനിർമ്മിക്കുന്നതിന്, പുതിയ നിർദ്ദേശങ്ങളോടെ ഞങ്ങൾ ഇന്ന് ഒരു പരമ്പര ആരംഭിക്കുകയാണ്. ഇൻഡസ്‌ട്രിയിലെ എല്ലാ അംഗങ്ങളും, തൊഴിൽ സംഘടനകളും തുറന്ന മനസ്സോടെ, ഐക്യദാർഢ്യത്തോടെ ഇതിൽ പങ്കുചേരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നമ്മുടെ സിനിമാ വ്യവസായത്തെ വെള്ളിത്തിരക്കുള്ളിലും പുറത്തും മികവുറ്റതാക്കാൻ  സഹായിക്കുന്ന ഒരു സിനിമാ പെരുമാറ്റച്ചട്ടം! കൂടുതൽ വിശദാംശങ്ങൾക്കായി കാത്തിരിക്കുക!  

To rebuild the Malayalam film industry as an equal and safe workspace for all, we are commencing a series today with our proposed recommendations. We hope all industry members will come together in open solidarity & spirit to adopt a Cinema Code of Conduct that will help transform our film industry onscreen & offscreen for the better. Stay tuned! 

ENGLISH SUMMARY:

To rebuild the Malayalam film industry as an equal and safe workspace for all, we are commencing a series today with our proposed recommendations, says WCC