Image Credit: instagram.com/priyanka.actress

TOPICS COVERED

നടി കാവേരിയും പ്രിയങ്കയും തമ്മിലുള്ള കേസിന് പിന്നിലെ കഥകൾ വെളിപ്പെടുത്തി നടി പ്രിയങ്ക അനൂപ്. ആ കേസിന് പിന്നിൽ ക്രൈം നന്ദകുമാറാണെന്നും കാവേരിയോടും അമ്മയോടും എപ്പോഴും സ്നേഹമേയുള്ളൂവെന്നും പ്രിയങ്ക യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.  ഒരു മാസികയിൽ കാവേരിയെ പറ്റി അപകീർത്തികരമായ വാർത്ത വരുമെന്നും, അത് തടയാൻ അഞ്ച് ലക്ഷം നൽകണമെന്നും പ്രിയങ്ക പറഞ്ഞെന്നായിരുന്നു കാവേരിയുടെ പരാതി. 2004 ൽ രജിസ്റ്റർ ചെയ്ത കേസിൽ 2021 ലാണ് പ്രിയങ്കയെ കുറ്റവിമുക്തമായാക്കിയത്. 

കാവേരിയോടും അമ്മയോടും എനിക്കിപ്പോഴും സ്‌നേഹമാണെന്നും പ്രിയങ്ക പറഞ്ഞു. കാവേരിയെ പിന്നെ കണ്ടിട്ടില്ല സംസാരിച്ചിട്ടുമില്ല. അമ്മയെ ഒന്നു രണ്ട് തവണ കണ്ടിരുന്നു. മകൾക്ക് ബുദ്ധിമുട്ട് വരേണ്ട് എന്താണെന്ന് അന്വേഷിക്കാം എന്നാണ് അമ്മ കരുതിയിട്ടുണ്ടാകുക എന്നാൽ ക്രൈം നന്ദകുമാറിന്റെ ക്രൂക്കഡ് മൈന്റാണ് എല്ലാത്തിനും കാരണമെന്നും പ്രിയങ്ക പറഞ്ഞു. 

പക്ഷേ ഇത് വിറ്റ് കാശാക്കാം എന്നാണ് ക്രൈം നന്ദകുമാർ കരുതിയത്. അപ്പോൾ കിട്ടിയ ആയുധം, എന്നെ വച്ച് കാശ് ഉണ്ടാക്കാൻ ഉപയോഗിച്ചു. അത് പലരും വിശ്വസിച്ചു. കേസിൽ അവസാനം ഞാൻ നിരപരാധിയാണെന്നു തെളിഞ്ഞു. എന്നെക്കുറിച്ച് നന്ദകുമാർ യൂട്യൂബിൽ ഒരു സ്‌റ്റോറി ഇട്ടിരുന്നു. ഞാൻ അതിനെതിരെ സൈബറിൽ കേസ് കൊടുത്തിരുന്നു. എന്നെ വിറ്റ് കാശാക്കാൻ അനുവദിക്കില്ലെന്നും പ്രിയങ്ക പറഞ്ഞു. 

ENGLISH SUMMARY:

Priyanka anoop reveals stories behind case between Kaveri.