cyber-attack

മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ ബഹിഷ്കരിക്കണം എന്നാവശ്യപ്പെട്ട് മോഹന്‍ലാലിനും പൃഥ്വിരാജിനും എതിരെ സൈബര്‍ ആക്രമണം. ഗുജറാത്തിൽ കലാപം സൃഷ്ടിച്ച് രാഷ്ട്രീയ അധികാരത്തിലെത്തിയ സംഘപരിവാറിനെ തുറന്നുകാണിക്കുകയാണ് സിനിമയെന്ന് ഒരു പ്രേക്ഷകർ അഭിപ്രായപ്പെട്ടിരുന്നു. 2002ൽ ഇന്ത്യയെ പിടിച്ചുകുലുക്കിയ മുസ്ലീം വംശഹത്യയെയും അതിന് പിന്നിൽ പ്രവർത്തിച്ചവരെയും സിനിമ വ്യക്തമായി കാണിച്ചുതരുന്നു. ഫാസിസം കുഴിച്ചുമൂടാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് സിനിമ മറനീക്കി കൊണ്ടുവരുന്നതെന്നും സമൂഹമാധ്യമങ്ങളിലെ ചില കുറിപ്പുകളില്‍ പറയുന്നുണ്ട്. എന്നാല്‍ ഇതിന് പിന്നാലെ വ്യാപക ബഹിഷ്കരണമാണ് നടക്കുന്നത്. 

നിരവധി സംഘ്പരിവാർ അനുകൂല വ്യക്തികൾ എംപുരാൻ ടിക്കറ്റ് ക്യാൻസൽ ചെയ്ത സ്ക്രീൻഷോട്ടുകൾ പങ്കുവച്ചും നടന്മാർക്കെതിരെ അധിക്ഷേപം നടത്തുന്നുണ്ട്. ഹിന്ദുത്വനേതാവ് പ്രതീഷ് വിശ്വനാഥ്, ബിജെപി പ്രവർത്തക ലസിത പാലക്കൽ അടക്കമുള്ളവർ പൃഥ്വിരാജിനെതിരെ സോഷ്യൽമീഡിയയിൽ കുറിപ്പുമായി രംഗത്തെത്തുകയും ചെയ്തു.

മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും പോസ്റ്റുകൾക്ക് താഴെയും അധിക്ഷേപ പരാമർശങ്ങളുണ്ട്. ചിത്രം തിയറ്ററുകളില്‍ എത്തിയതിന് പിന്നാലെ ‘താങ്ക്യൂ ഓള്‍’ എന്ന ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെയാണ് സൈബര്‍ ആക്രമണം. 

ENGLISH SUMMARY:

Cyberattacks have been directed at Mohanlal and Prithviraj following calls to boycott Empuraan. Some viewers claim the film openly exposes the Sangh Parivar, which allegedly orchestrated the Gujarat riots to gain political power. The movie is said to depict the 2002 anti-Muslim violence and those responsible for it in a clear manner. Social media discussions suggest that Empuraan brings to light issues that fascism seeks to bury. However, in response, a large-scale boycott campaign has emerged.