dheeraj-murder

ധീരജിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതികള്‍ എത്തിയതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. സംഘമായാണ് പ്രതികളെത്തിയതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട്. റിമാന്‍ഡ് റിപ്പോര്‍ട്ട് മനോരമ ന്യൂസിന് ലഭിച്ചു. ഇതിനിടെ കേസില്‍ അറസ്റ്റിലായ പ്രതി നിഖിലുമായി സംഭവസ്ഥലത്ത് പൊലീസ് രാവിലെ തെളിവെടുപ്പ് നടത്തി. ധീരജിനെ കുത്തിയ കത്തിക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് കോടതിയില്‍ ഹാജരാക്കാനെത്തിച്ച പ്രതിക്കുനേരെ സി.പി.എം പ്രവര്‍ത്തകര്‍ അസഭ്യവര്‍ഷം ചൊരിഞ്ഞു.