TOPICS COVERED

കാമുകിയെ കൊല്ലാനെത്തിയ യുവാവ് ഹോസ്റ്റലിലെ മറ്റൊരു പെണ്‍കുട്ടിയെ ആളുമാറി കൊലപ്പെടുത്തി. 24കാരിയായ ബിഹാര്‍ സ്വദേശി കൃതി കുമാരിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഭോപ്പാല്‍ സ്വദേശി അഭിഷേക് ആണ് തന്‍റെ കാമുകി എന്ന് കരുതി കൃതിയെ കൊലപ്പെടുത്തിയത്. അഭിഷേകിന്‍റെ കാമുകിയുടെ സുഹൃത്തായിരുന്നു കൊല്ലപ്പെട്ട പെണ്‍കുട്ടി. 

ബെംഗളൂരുവിലെ കൊരമംഗലത്തുള്ള ഹോസ്റ്റലില്‍ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11.10നും 11.30ക്കും ഇടയിലാണ് സംഭവം നടന്നത്. ഹോസ്റ്റലിലെത്തിയ അഭിഷേക് മൂന്നാം നിലയിലുള്ള കൃതിയുടെ മുറിയിലെത്തുകയായിരുന്നു. തുടര്‍ന്ന്് പെണ്‍കുട്ടിയെ മുറിക്ക് പുറത്തേക്ക് വലിച്ചിറക്കി ഒന്നിലധികം തവണ കുത്തി. കൃതിയുടെ കഴുത്ത് മുറിച്ചിട്ടാണ് അഭിഷേക് രക്ഷപ്പെട്ടത്. 

അടുത്തിടെ അഭിഷേക് ജോലി രാജിവച്ചിരുന്നു. അഭിഷേകുമായുള്ള ബന്ധത്തില്‍ പ്രശ്നങ്ങളുണ്ടായതോടെ കൃതിയുടെ നിര്‍ദേശപ്രകാരം യുവതി ഹോസ്‌റ്റലിലേക്ക് താമസം മാറുകയായിരുന്നു. യുവതിക്ക് പ്രണയബന്ധത്തില്‍ നിന്നും പിന്മാറാന്‍ പ്രേരണ നല്‍കിയതിനാലാവാം കൃതിയെ കൊന്നതെന്നും പൊലീസ് പറയുന്നുണ്ട്. പ്രതിയെ കസ്റ്റഡിയില്‍ ലഭിച്ചെങ്കിലെ കേസിന് കൂടുതല്‍ വ്യക്തത വരികയുള്ളൂവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. 

അഭിഷേക് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതിനാല്‍ ട്രാക്ക് ചെയ്യാനും സാധിക്കുന്നില്ല. പ്രതിയെ പറ്റി വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്നും പൊലീസ് പറഞ്ഞു. മൂന്ന് സ്പെഷ്യല്‍ ടീമിനെ രൂപീകരിച്ച പൊലീസ് അഭിഷേകിനായുള്ള അന്വേഷണം ഊര്‍ജിതമാക്കി. 

ENGLISH SUMMARY:

Man who came to kill his girlfriend killed another girl in the hostel