മഹാരാഷ്ട്രയില്‍ പശുമാംസം കയ്യില്‍ വച്ചെന്ന് ആരോപിച്ച് വയോധികന് ട്രെയിനില്‍ ക്രൂരമര്‍ദനം. നാസിക് ജില്ലയിലെ ഇഗത്പുരിയിലാണ് സംഭവം. ധൂലെ എക്‌സ്പ്രസിൽ യാത്രചെയ്യുകയായിരുന്ന ജൽഗാവ് സ്വദേശിയായ ഹാജി അഷ്‌റഫ് മുൻയാറാണ് അക്രമത്തിനിരയായത്.
കയ്യില്‍ രണ്ടുകുപ്പികളുമായാണ് വയോധികന്‍ ട്രെയിനിലിരിക്കുന്നത്. ഇതെന്താണെന്ന് ചോദ്യം ചെയ്ത് ഒരുകൂട്ടം യുവാക്കള്‍ വയോധികനെ ആക്രമിക്കുന്നതാണ് ദൃശ്യങ്ങള്‍. ചോദ്യം ചെയ്യുന്നതിനിടെ വയോധികന്‍റെ മുഖത്ത് യുവാക്കള്‍ അടിക്കുന്നുണ്ട്. എന്നാല്‍ വയോധികന്‍ തിരിച്ച് പ്രതികരിക്കുന്നില്ല. പതിനഞ്ചോളം വരുന്ന സംഘമാണ് വയോധികനെ ആക്രമിക്കുന്നത്.
വിഷയത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി റെയിൽവേ കമ്മീഷണർ വ്യക്തമാക്കി. ധൂലെ സ്വദേശികളായ രണ്ട് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.