കമ്യൂണിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും തമ്മിലുള്ള പോരാട്ടമാണ് കശ്മീരിലെ കുൽഗാമിൽ നടക്കുന്നത്. മുതിർന്ന സിപിഎം നേതാവ് മുഹമ്മദ് യുസുഫ് തരിഗാമിയുടെ മുഖ്യ എതിരാളി ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയോടെ മൽസരിക്കുന്ന സയർ അഹമ്മദ് റേഷിയാണ്.
കുൽഗാം ജില്ലയിലെ തരിഗാം സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയുടെ മാത്രമല്ല ജമാ അത് നേതാവ് ഷേക് ഗുലാം ഹസന്‍റെയും ജന്മനാടാണ്. വിഘടനവാദമുന്നയിച്ച് തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ചിരുന്ന ജമാ അത് 37 വർഷത്തിന് ശേഷം കുൽഗാമിൽ പോരാട്ടത്തിനിറങ്ങുന്നത് നാലു തവണ തുടർച്ചയായി വിജയിച്ച തരിഗാമിയുടെ മൽസരം കടുത്തതാക്കി. മതേതര ചേരിയുടെ വോട്ട് ഭിന്നിപ്പിക്കാനുള്ള ബിജെപിയുടെ തന്ത്രത്തിന്‍റെ ഭാഗമാണ് ജമാ അത് സ്ഥാനാർഥിയെന്ന് തരി ഗാമി.