ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മോദി തന്നെ മൂന്നാമതും പ്രധാനമന്ത്രിയെന്ന അവകാശവാദവുമായി ജാര്‍ഖണ്ഡ് ബി.ജെ.പി വക്താവ്മ. ബിജെപി 400 സീറ്റുകള്‍ പിന്നിടുമെന്നും മോദിയെ രാജ്യം അത്രമാത്രം സ്നേഹിക്കുന്നുണ്ടെന്നും പ്രതുൽ ഷാ പറഞ്ഞു. രാജ്യത്ത് 543 മണ്ഡലങ്ങളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഞങ്ങൾ 400 കടക്കുമെന്ന് ഞങ്ങൾക്ക് വളരെ ആത്മവിശ്വാസമുണ്ട്. ഇന്ന് വൈകുന്നേരമാകുമ്പോഴേക്കും ഞങ്ങള്‍ 400 എന്ന കണക്ക് മറികടന്നിരിക്കും. ചരിത്രം കുറിച്ചുകൊണ്ട് മോദി തന്നെ മൂന്നാമതും പ്രധാനമന്ത്രിയാകും. പ്രധാനമന്ത്രി മോദി രാജ്യത്തെ സ്നേഹിക്കുന്നു, രാജ്യം അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു. അദ്ദേഹം തീര്‍ച്ചയായും മൂന്നാമതും പ്രധാനമന്ത്രിയാകും എന്നാണ് പ്രതുൽ ഷാ വ്യക്തമാക്കിയത്.
അതേസമയം രാജ്യത്തിന്‍റെ ഭാവി ഇന്ന് പൊതുജനങ്ങള്‍ തീരുമാനിക്കുമെന്ന് ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് പ്രസിഡന്‍റ് രാജേഷ് താക്കൂര്‍ പറഞ്ഞു. എക്സിറ്റ് പോളും കൃത്യമായ പോളും തമ്മിലുളള വ്യത്യസം ഇന്നറിയാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തിന്‍റെ ഭാവി നിശ്ചയിക്കുന്ന ഫലം അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കടുത്ത ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസും ബിജെപിയും. നെഹ്റുവിന് ശേഷം തുടര്‍ച്ചയായി മൂന്നാം വട്ടവും പ്രധാനമന്ത്രിപദം കയ്യേറുന്ന നേതാവി മോദി മാറുമെന്ന ചര്‍ച്ചകളും ഈ അവസാന മണിക്കൂറുകളില്‍ സജീവമാണ്.