Image Credit: https://x.com/SavitriJindal

Image Credit: https://x.com/SavitriJindal

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രയായി വിജയിച്ച് ഇന്ത്യയിലെ സമ്പന്ന വനിത. 19,000 വോട്ടുകൾക്കാണ് ജിൻഡാൽ കോൺ​ഗ്രസ് സ്ഥാനാർഥിയായ രാം നിവാസ് രാരയെ തോൽപ്പിച്ചത്. 12 റൗണ്ടും വോട്ടെണ്ണി പൂർത്തിയായപ്പോൾ സാവിത്രി ജിൻഡാലിന് 49,231 വോട്ടാണ് ലഭിച്ചത്. രാം നിവാസ് രാരയ്ക്ക് 30,290 വോട്ടും ലഭിച്ചു. ബിജെപി സ്ഥാനാർഥിയും നിലവിലെ എംഎൽഎയുമായ കമാൽ ​ഗുപ്തയ്ക്ക് 17,385 വോട്ടാണ് ലഭിച്ചത്. മുൻ കോൺ​ഗ്രസ് മന്ത്രിയും ഇന്ത്യയിലെ സമ്പന്ന വനിതയും ഒപി ജിൻഡാൽ ​ഗ്രൂപ്പ് ചെയർപേഴ്സണുമാണ് സാവിത്രി ജിൻഡാൽ. 

Also Read: ഹരിയാന പിടിക്കാന്‍ ബിജെപിയെ തുണച്ച് ‘അഹിര്‍വാള്‍ ബെല്‍റ്റ്’ 

നേരത്തെ കോൺ​ഗ്രസിലായിരുന്ന സാവിത്രി ജിൻഡാൽ മാർച്ചിലാണ് മകൻ നവീൻ ജിൻഡാലിനൊപ്പം പാർട്ടി വിട്ടത്. ലോക്സഭാം​ഗമായിരുന്ന നവീൻ ബിജെപിയിൽ ചേർന്ന് കുലശേഖര ലോക്സഭാ മണ്ഡലത്തിൽ നിന്നും ജയിച്ചിരുന്നു. ഹിസാർ മണ്ഡലത്തിൽ നിന്ന് സീറ്റ് പ്രതീക്ഷിച്ചിരുന്ന സാവിത്രി ജിൻഡാലിനെ വെട്ടി സിറ്റിങ് എംഎൽഎയമായും മന്ത്രിയുമായിരുന്ന കമാൽ ​ഗുപ്തയ്ക്കാണ് ബിജെപി ടിക്കറ്റ് നൽകിയത്. ഇതിന് പിന്നാലെയാണ് സാവിത്രി ജിൻഡാൽ സ്വതന്ത്രയായി മത്സരിച്ചത്.  

നേരത്തെ കോൺ​ഗ്രസിലായിരുന്ന കാലത്ത് 2005 ലാണ് സാവിത്രി ആദ്യമായി ഹിസാറിൽ നിന്നും നിയമസഭയിലെത്തുന്നത്. 2009-2014 കാലത്തും ഹിസാർ നിയമസാഭാ മണ്ഡലത്തിൽ നിന്നും സാവിത്രി ജിൻഡാൽ വിജയിച്ചിട്ടുണ്ട്. 2013 ൽ ​ഭൂപീന്ദർ സിംഗ് ഹൂഡ സർക്കാറിൽ റവന്യു ദുരന്ത നിവാരണവകുപ്പ്  മന്ത്രിയായിരുന്നു.

Also Read: ‘കൈ’പിടിച്ച് ജുലാന; കന്നിയങ്കത്തില്‍ ജയിച്ച് കയറി വിനേഷ്

മൂന്ന് തവണ നിയമസഭയിലെത്തിയ ഭർത്താവ് ഓം പ്രകാശ് ജിൻഡാലിൻറെ മരണ ശേഷമാണ് സാവിത്രി ജിൻഡാൽ രാഷ്ട്രീയത്തിസെത്തുന്നത്.  2014 ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ നിന്ന് തോൽവി നേരിട്ട ചരിത്രവും സാവിത്രി ജിൻഡാലിനുണ്ട്. 

2005 ൽ വൈദ്യുത മന്ത്രിയായിരുന്ന ഒപി ജിൻഡാൽ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതിന് ശേഷമാണ് സാവിത്രി ചുമതലകൾ ഏറ്റെടുക്കുന്നത്. സ്റ്റീൽ പവർ കമ്പനിയായ ഒപി ജിൻഡാൽ ഗ്രൂപ്പ് ചെയർപേഴ്സണാണ് നിലവിൽ സാവിത്രി ജിൻഡാൽ.

സെപ്റ്റംബർ 28 ന് പുറത്തുവന്ന ബ്ലൂംബെർ​ഗിന്റെ ബില്യണർ സൂചിക പ്രകാരം 36.3 ബില്യൺ ഡോളറാണ് സാവിത്രി ജിൻഡാലിൻറെ  ആകെ ആസ്തി. ഇന്ത്യയിലെ  എറ്റവും സമ്പന്നയായ വനിതയെന്ന വിശേഷണത്തിനുമപ്പുറം  സാവിത്രി ജിൻഡാൽ ഇന്ത്യയിലെ അതിസമ്പന്നരിൽ ആദ്യപത്തിലുള്ള ഏകവനിതയുമാണ്.

ENGLISH SUMMARY:

India's richest womanSavitri Jindal win as independent candidate from Hisar