സോഷ്യൽ മീഡിയയിൽ സജീവമായ റേഡിയോ ജോക്കിയാണ് നീന. കടന്നുപോയ കഠിനവഴികളെക്കുറിച്ചും വിഷാദനാളുകളെക്കുറിച്ചും നീന പലവട്ടം സംസാരിച്ചിട്ടുണ്ട്. ''ജീവിതം നിർബന്ധപൂർവം കടത്തിവിട്ട വഴികൾ അപ്പോൾ ശാപമായി േതാന്നിയെങ്കിലും... പിന്നീട് പലർക്കും ഊർജം പകരാനുള്ള ഒരുക്കലായിരുന്നു എന്ന് തിരിച്ചറിയുമ്പോൾ സന്തോഷം !'' നീന ഫെയ്സ്ബുക്കിൽ കുറിച്ച വരികളാണിവ. 

മലയാള മനോരമയോട് നീന തന്റെ ജീവിതം പറയുന്നത് ഇങ്ങനെ:

''അപകടം സംഭവിച്ച് ഒന്നരവർഷത്തോളമാണ് എനിക്കു കിടക്കേണ്ടിവന്നത്. സ്ഥിരമായ അംഗവൈകല്യം സംഭവിക്കാമെന്നും േഡാക്ടർമാർ മുന്നറിയിപ്പു നൽകിയിരുന്നു. എല്ലാം െകാണ്ടും തകർന്നു േപാകുന്ന അവസ്ഥ. ആഗ്രഹിച്ച െതാഴിൽ നഷ്ടമായി. കൂടാതെ എണീക്കാൻ േപാലും സാധിക്കാതെ ഒരേ കിടപ്പും. എനിക്ക് ധാർഷ്ഠ്യമുള്ള സ്വഭാവമായിരുന്നു. അതുെകാണ്ടാവണം സുഹൃത്തുക്കൾ കുറവായിരുന്നു. കിടപ്പിലായപ്പോൾ സംസാരിക്കാൻ േപാലും ആരും ഇല്ലാതെ ശരിക്കും ഒറ്റപ്പെട്ടു. എല്ലാ കാര്യങ്ങൾക്കും അമ്മയുെട സഹായം വേണം. ഞാനാണെങ്കിൽ അച്ഛനോടും അമ്മയോടും സംസാരിക്കുന്ന ആളേ അല്ലായിരുന്നു. ഇതെല്ലാം ആയപ്പോൾ അഞ്ചാറു മാസം കഴിഞ്ഞപ്പോൾ ആത്മഹത്യയെ കുറിച്ച് ചിന്തിക്കാൻ തുടങ്ങി. എനിക്കു വിഷം തരുമോ എന്നെല്ലാം അമ്മയോട് ചോദിച്ചിട്ടുണ്ട്. അപ്പോഴെല്ലാം അമ്മ എന്റെ പക്കൽ വന്നിരുന്നു രാമായണം വായിക്കും. പതിെയ ഡിപ്രഷനിൽ നിന്നു ഞാൻ കരകയറാൻ തുടങ്ങി. സ്വയം എഴുന്നേറ്റിരിക്കാൻ ശ്രമിച്ചു. പിച്ചവയ്ക്കാൻ അമ്മ സഹായിച്ചു.

ചിരിച്ച്, ചിരിച്ച് മറികടന്നു

പക്ഷെ അഞ്ച് വർഷം മുൻപുള്ള ഒരു ശനിയാഴ്ച... മാവേലിക്കരയിലേക്ക് േപാവുകയായിരുന്നു എന്റെ കാറിൽ മറ്റൊരു വാഹനം എതിർദിശയിൽ നിന്ന് ഇടിച്ചുകയറി. ഭർത്താവായിരുന്നു കാർ ഒാടിച്ചിരുന്നത്. എന്റെ മടിയിൽ കുഞ്ഞും ഉണ്ടായിരുന്നു. ഞങ്ങളെ വണ്ടാനം മെഡിക്കൽ േകാളജിലേക്കു െകാണ്ടുപോയി. എന്റെ മുഖത്തിന്റെ വലതുഭാഗത്തെ ചർമം മുഴുവൻ ഇളകിവന്നു. കൺപോളയും പുരികവും എല്ലാം േപായി. എന്റെ മുഖവും കണ്ണുമെല്ലാം കൂട്ടിത്തുന്നി. അനസ്തീസിയ ഇല്ലാതെയാണ് തുന്നലിട്ടത്. രാത്രി തന്നെ എന്നെ െകാച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. അപ്പോഴെല്ലാം എനിക്കു േബാധമുണ്ട്. അവിടുത്തെ ശസ്ത്രക്രിയ കഴിഞ്ഞശേഷം ആരും എന്നെ എന്റെ മുഖം കാണിക്കുന്നില്ല. ആശുപത്രിയിൽ കാണാൻ വരുന്നവരുെട മുഖഭാവത്തിൽ നിന്ന് മുഖത്തിന്റെ അവസ്ഥ ഊഹിക്കാൻ കഴിയുന്നുണ്ടായിരുന്നു. ഒരു ദിവസം അമ്മ പുറത്തുപോയ സമയത്ത് അമ്മയുെട ഫോൺ െകാണ്ട് ഞാൻ എന്റെ ഫോട്ടോ എടുത്തു. ആ ഫോട്ടോയിലേക്ക് കുറേ നേരം നോക്കിയിരുന്നു. തലേദിവസം വരെ സുന്ദരിയാണ് എന്ന കോംപ്ലിമെന്റ് േകട്ട മുഖമാണ്. ഞാൻ തളർന്നില്ല എന്നതാണ് സത്യം. ഇനി ഇതാണ് എന്റെ മുഖം എന്ന സത്യം സ്വീകരിച്ചു. പിന്നെ പതിയെ മുഖം ശരിയായി വന്നു.

മുഖത്ത് ഇത്രയും ഗുരുതരമായ അപകടം സംഭവിച്ചിട്ടും കാഴ്ചശക്തിക്കു മാത്രം കുഴപ്പമില്ല. എന്റെ ഇടതുഭാഗത്തെ മേൽചുണ്ട് മൂന്നായി മുറിഞ്ഞുപോയിരുന്നു. ആ ചുണ്ട് കൂട്ടിത്തുന്നിയിരുന്നു. െകാച്ചിയിലെ േഡാക്ടർമാരും ശസ്ത്രക്രിയ െചയ്തു. അതുെകാണ്ട് തന്നെ എനിക്കു ചുണ്ട് അനക്കാനോ ചിരിക്കാനോ പറ്റില്ല. അപ്പോഴാണ് ഞാൻ ചിരിെയ കുറിച്ച് ചിന്തിക്കുന്നത്. പണ്ട് ചിരിക്കുന്നതിൽ സാമാന്യം പിശുക്കിയായിരുന്നു ഞാൻ. അപകടം ഒക്കെ കഴിഞ്ഞ് മനപൂർവം ചിരിക്കാൻ തുടങ്ങി. ചിരിച്ചാണ് ഞാൻ ചുണ്ടിലെ കുറവിനെ മറികടന്നത്. ആറ് മാസത്തോളം കഴിഞ്ഞാണ് തിരികെ േജാലിയിൽ പ്രവേശിപ്പിക്കുന്നത്''.

Read More: www.vanitha.in/justin/rj-neena-life-survival-story