TOPICS COVERED

ഭാര്യയുടെ മാനസികപീഡനം സഹിക്കാന്‍ വയ്യെന്ന് പറഞ്ഞ് ഭര്‍ത്താവ് ട്രെയിനിനു മുന്‍പില്‍ ചാടി ജീവനൊടുക്കി. സോഷ്യല്‍മീഡിയയില്‍ ലൈവ് വിഡിയോ പങ്കുവച്ചായിരുന്നു യുവാവ് ട്രെയിനിനു മുന്‍പിലേക്ക് ചാടിയത്. ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒഡിഷയിലെ കുര്‍ദ്ദയിലാണ് സംഭവം. 

രാമചന്ദ്ര ബര്‍ജേന എന്ന യുവാവാണ് ഭാര്യ രൂപാലിയ്ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച ശേഷം ജീവനൊടുക്കിയത്. ‘എന്റെ പേര് രാമചന്ദ്ര ബര്‍ജേന, ഞാന്‍ കുമ്പാര്‍ബസ്തയില്‍ താമസിക്കുന്നു, എന്റെ ഭാര്യയുടെ മാനസിക പീഡനം സഹിക്കാനാവാതെ ഞാന്‍ ജീവനൊടുക്കുകയാണ്’എന്നു വിഡിയോയില്‍  പറഞ്ഞയുടന്‍ ബര്‍ജേന ട്രെയിനിനു മുന്‍പില്‍ ചാടുകയായിരുന്നു. നിജിഗര്‍–തപാങ് റെയില്‍വേ ട്രാക്കില്‍വച്ചാണ് ബര്‍ജേന ജീവനൊടുക്കിയത്. 

സംഭവമറിഞ്ഞതിനു തൊട്ടുപിന്നാലെ പൊലീസും റെയില്‍വെ ജീവനക്കാരും സ്ഥലത്തെത്തി ബര്‍ജേനയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. രൂപാലിക്കെതിരെ ബര്‍ജേനയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. രൂപാലിയും ബന്ധുക്കളും മകന് കടുത്ത പീഡനമാണ് നല്‍കിയതെന്ന് ബര്‍ജേനയുടെ അമ്മ മൊഴി നല്‍കി. ബര്‍ജേന–രൂപാലി വിവാഹച്ചിലവെല്ലാം തങ്ങളായിരുന്നു നടത്തിയിരുന്നതെന്നും 20 ലക്ഷം രൂപ രൂപാലിയുടെ കുടുംബത്തിനു കടം നല്‍കിയിട്ടുണ്ടെന്നും അമ്മ പറയുന്നു. രണ്ടു വര്‍ഷത്തെ വിവാഹജീവിതത്തിനിടയില്‍ തന്റെ മകന്‍ ഒരുപാടനുഭവിച്ചെന്നും അവനു നീതി ലഭിക്കണമെന്നും അമ്മ പറയുന്നു.  

ENGLISH SUMMARY:

A husband jumped in front of a train saying he couldn't bear his wife's mental abuse. He shared a live video on social media before jumping in front of the train. The wife has been taken into police custody. The incident occurred in Kurda, Odisha.