kollam-kidnap

TAGS

ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി മണിക്കൂറുകള്‍ പിന്നിടുമ്പോഴും കുട്ടിയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാത്തതിന്റെ നെഞ്ചിടിപ്പിലാണ് കുടുംബവും നാടും. പൊലീസ് അന്വേഷണം ശക്തമായി നടക്കുന്നതിന് ഇടയിലും വ്യക്തമായ വിവരങ്ങളിലേക്ക് എത്താനായിട്ടില്ല. ഈ സമയം കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് കണ്ട ദൃക്സാക്ഷിയുടെ പ്രതികരണവും വരുന്നു. 

''ഞാന്‍ ഓയൂര്‍ക്കുള്ള റോഡില്‍ നിന്ന് വരികയായിരുന്നു. എന്റെ മുന്‍പില്‍ ആ കാര്‍ ഉണ്ട്. കാറിന്റെ ബാക്കില്‍ ലെഫ്റ്റ് സൈഡിലെ റോഡില്‍ മൂത്ത കുട്ടി തൂങ്ങി കിടക്കുന്നുണ്ടായിരുന്നു. ഇളയ കുട്ടി അകത്തുണ്ടോ എന്നൊന്നും എനിക്കറിയില്ലായിരുന്നു. ഞാന്‍ കരുതിയത് കുട്ടി വണ്ടിയിലേക്ക് കയറുന്നത് അച്ഛനോ അമ്മയോ കണ്ടിട്ടില്ല എന്നാണ്. വണ്ട് നീങ്ങുകയും കുട്ടി കാറില്‍ തൂങ്ങി കിടക്കുകയുമായിരുന്നു. കുട്ടി കയറിയിട്ടില്ല എന്ന് പറയുന്നതിനായി ‍ഞാന്‍ കുറച്ച് സ്പീഡില്‍ വന്നു. അപ്പോഴേക്കും അവര്‍ കുട്ടിയെ തള്ളിയിട്ട് വണ്ടിയുമായി േവഗത്തില്‍ പോയിരുന്നു. ഡോറൊന്നും അടച്ചിട്ടുണ്ടായിരുന്നില്ല. സഹോദരന്റെ അടുത്ത് ചോദിച്ചപ്പോഴാണ് അനിയത്തിയെ തട്ടിക്കൊണ്ടുപോയതായി പറഞ്ഞത്, ദൃക്സാക്ഷി പറയുന്നു. 

സഹോദരനുമൊപ്പം ട്യൂഷന് പോകുമ്പോഴായിരുന്നു വൈകുന്നേരം 4.45ഓടെ കുട്ടിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. . സംഘമെത്തിയത് വെള്ളക്കാറിലാണ്. കാറില്‍ സ്ത്രീ ഉള്‍പ്പെടെ നാലുപേര്‍ ഉണ്ടായിരുന്നെന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ പറയുന്നു.