vishnu-on-charmila-allegati

സംവിധായകന്‍ ഹരിഹരനെതിരെ നടി ചാര്‍മിള ഉയര്‍ത്തിയ ആരോപണം സ്ഥിരീകരിച്ച് സുഹൃത്ത് വിഷ്ണു.‘അവർ വഴങ്ങുമോ’ എന്നാണ് സംവിധായകൻ ഹരിഹരൻ ചോദിച്ചത്. ചാർമിളയോട് അഡ്ജസ്റ്റ് ചെയ്യുമോ എന്ന് ചോദിക്കാൻ പറഞ്ഞു. ചാർമിള പറ്റില്ല എന്ന് പറഞ്ഞു. ഇക്കാര്യം ഹരിഹരനെ അറിയിച്ചു. ഇതിന് ശേഷം പരിണയത്തിൽ അവസരം നഷ്ടപ്പെട്ടു എന്നും വിഷ്ണു മനോരമ ന്യൂസിനോട് പറഞ്ഞു.

 

സുഹൃത്തായ വിഷ്ണുവിനോട് താന്‍ വഴങ്ങുമോ എന്ന് ഹരിഹരന്‍ ചോദിച്ചുവെന്നായിരുന്നു ചാര്‍മിളയുടെ ആരോപണം. ‘അര്‍ജുനന്‍ പിള്ളയും അഞ്ച് മക്കളും’ സിനിമാ സെറ്റില്‍ വച്ചും പീഡനശ്രമം ഉണ്ടായി. പ്രൊഡ്യൂസറും പ്രൊഡക്ഷന്‍ മാനേജറും ചേര്‍ന്നാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. തന്റെയും അസിസ്റ്റന്‍ഡിന്‍റേയും സാരി വലിച്ചൂരാന്‍ ശ്രമിച്ചു. പുരുഷ അസിസ്റ്റന്റിനെ മര്‍ദിച്ചു. റിസപ്ഷനിസ്റ്റും പീഡനശ്രമത്തിന് കൂട്ടുനിന്നു. മുറിയില്‍നിന്ന് ഇറങ്ങിയോടിയാണ് പീഡനശ്രമത്തില്‍നിന്ന് രക്ഷപ്പെട്ടത് . ഇറങ്ങിയോടിയ തന്നെ രക്ഷിച്ചത് ഹോട്ടലിന് പുറത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍മാരാണ്. അടുത്ത കാലത്ത് ഇല്ലാത്ത ഷൂട്ടിന് ബുക്ക് ചെയ്തും അഡ്ജസ്റ്റ്മെന്‍റ് ആവശ്യപ്പെട്ടു. ദുരനുഭവങ്ങള്‍ കൂടുതല്‍ മലയാള സിനിമയിലായിരുന്നു. വഴങ്ങാത്തതിനാല്‍ അവസരങ്ങള്‍ കുറഞ്ഞെന്നും നടി വെളിപ്പെടുത്തിയിരുന്നു.

ENGLISH SUMMARY:

Actor Vishnu confirms Charmila's allegation against director Hariharan