എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഡിജിപി അന്വേഷിക്കും. പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് മുഖ്യമന്ത്രി. ജി. സ്പര്‍ജന്‍ കുമാര്‍, തോംസണ്‍ ജോസ് എന്നിവര്‍ സംഘത്തില്‍. എസ്.മധുസൂദനന്‍, എ. ഷാനവാസും അന്വേഷണ സംഘത്തില്‍. അജിത് കുമാറിന്‍റെ ജൂനിയര്‍ ഉദ്യോഗ്സഥരാണ് ഈ നാല് ഐപിഎസ് ഉദ്യോഗസ്ഥരും. ഒരു മാസംകൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി. 

എം.ആര്‍.അജിത് കുമാറിനെ സുപ്രധാന സ്ഥാനത്ത് നിലനിര്‍ത്തിയാണ് അന്വേഷണം. അജിത് കുമാറിന്‍റെ സ്ഥാനമാറ്റം ഒഴിവാക്കിയത് മുഖ്യമന്ത്രി. എഡിജിപിയെ മാറ്റിയാല്‍ പി.ശശിയെയും മാറ്റേണ്ടിവരുമെന്ന് ഭയം