ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ഗുരുതര വെളിപ്പെടുത്തലുകളുമായി നടി സുജാത. മലയാള സിനിമയില്‍ നിന്ന് തനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് സുജാത വെളിപ്പെടുത്തി.  ഹെയര്‍ ഡ്രസര്‍മാരേയും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളേയും അര്‍ധരാത്രി നടന്‍മാരുടേയും സംവിധായകന്റേയും മുറികളിലേക്ക് വിളിപ്പിച്ചതായി താന്‍ കേട്ടിട്ടുണ്ടെന്നും ആരോപിക്കുന്നു. തമിഴിലെ പ്രമുഖ സംവിധായകന്‍ തന്നെ ലൈംഗിക അടിമയാക്കിയെന്നും അവര്‍ വെളിപ്പെടുത്തി. 

അഭിനയിക്കാനായി കോഴിക്കോട് എത്തിയപ്പോഴാണ് മലയാള സിനിമയിലെ ചൂഷണത്തെ കുറിച്ച് നേരിട്ടറിയുന്നത്. നടന്‍മാരുടേയും സംവിധായകന്റേയും മുറികളിലേക്ക് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളേയും ഹെയര്‍ ഡ്രസര്‍മാരേയും അര്‍ധരാത്രി വിളിപ്പിച്ചതായി താന്‍ കേട്ടിട്ടുണ്ട്.  വളരെ മോശമായാണ് ചില അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ അടക്കമുള്ളവര്‍ പെരുമാറിയത്. റിഹേര്‍സലില്‍ അഭിയനയിച്ച പോലെയല്ല ഫൈനല്‍ ടേക്കില്‍ സംഭവിക്കുന്നത്. ചിത്രീകരണത്തിനിടെ നായകനായി അഭിനയച്ചയാള്‍ മോശമായി സ്പര്‍ശിച്ചു. പലപ്പോഴും സീനുകളുടെ മുഴുവന്‍ കാര്യങ്ങളും അറിയിച്ചിരുന്നില്ല. വില്ലന്‍ തന്റെ മുഖത്ത് തുപ്പുന്ന രംഗമടക്കം തന്നെ മുന്‍കൂട്ടി അറിയിക്കാതെയാണ് ചിത്രീകരിച്ചതെന്നും സുജാത

നായകന്‍ പാട്ടുസീനില്‍ സ്പര്‍ശിക്കുന്നു. ആരോടും പറയില്ലെന്ന് അയാള്‍ക്കറിയാം. കഴുത്ത് മാത്രമേ കാണിക്കൂവെന്ന് പറഞ്ഞ് ചിത്രീകരിച്ചു. പക്ഷേ അങ്ങനെയായിരുന്നില്ല സംഭവിച്ചത്. 

ഇപ്പോള്‍ ആരോപണം ഉയര്‍ന്ന ഒരു നടനോടൊപ്പം താന്‍ അഭിയനച്ചിട്ടുണ്ട്. ആയാളുടെ ഭാര്യ സെറ്റില്‍ അയാള്‍ക്കൊപ്പം ഉണ്ടായിരുന്നു. നടന്‍ മോശം രീതിയില്‍ പെരുമാറുന്നില്ല എന്ന് ഉറപ്പ് വരുത്താനാണ് ഭാര്യ സെറ്റില്‍ വരുന്നതെന്ന് കേട്ടപ്പോള്‍ താന്‍ ഒട്ടും സുരക്ഷിതയല്ലെന്ന് തോന്നിയെന്നും സുജാത.

മകളെ പോലെയാണെന്ന എന്ന വ്യാജേന അടുത്ത് തമിഴിലെ പ്രമുഖ സംവിധായകന്‍ തന്നെ ലൈംഗിക അടിമയാക്കിയെന്നും സുജാത ആരോപിക്കുന്നു. ഒരിക്കല്‍ താലികെട്ടുന്ന രംഗം ചിത്രീകരിച്ചശേഷം അതേ വേഷത്തില്‍ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു. 

മലയാളത്തില്‍ നീലക്കുറുക്കന്‍, അദ്വൈതം, പൂച്ചയ്ക്കാര് മണികെട്ടും തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച സുജാത ഇപ്പോള്‍ വിദേശത്താണ് താമസം. മോശം അനുഭവങ്ങളെ തുടര്‍ന്ന് സിനിമ  തന്നെ അവസാനിപ്പിച്ച സുജാത ഒരുപാട് ചികില്‍സകള്‍ ചെയ്താണ് ജീവിതം തിരിച്ചുപിടിച്ചതെന്നും പറയുന്നു

ENGLISH SUMMARY:

Actress Sujatha reveals about sexual abuse in film industry