എഡിഎം നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിക്കുകയും പരസ്യമായി അപമാനിക്കുകയും ചെയ്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ മൂന്നാം ദിനവും കതകടച്ച് വീട്ടിനുള്ളില്‍ തന്നെയാണ്. കൈക്കൂലി ആരോപണം ഉയർത്തിയ ടിവി പ്രശാന്തൻ ബെനാമിയാണെന്ന ആരോപണം ഉയർന്നതിന് പിന്നാലെ പ്രശാന്തനും മൗനത്തിലാണ്. പ്രശാന്തന്‍ പി പി ദിവ്യയുടെ ഭര്‍ത്താവ് അജിത്തിന്റെ ബെനാമിയാണെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജും ബിജെപി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടിയും ആരോപിച്ചിരുന്നു. അജിത് പരിയാരം മെഡി.കോളജിലെ ഓഫീസ് അസിസ്റ്റന്റാണ്. അവിടെ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയാണ് പ്രശാന്തന്‍. പ്രശാന്തന്റേയും ഭാര്യയുടേയും വരുമാനം കൂടി ചേര്‍ത്താലും പെട്രോള്‍ പമ്പിനായി ഇത്ര വലിയ തുക മുതല്‍മുടക്കാന്‍ കഴിയില്ലെന്ന് ഇവര്‍ ആരോപിക്കുന്നു.
അതേസമയം എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന പരാതി കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്‍ അറിയിച്ചു. സംരംഭകന്‍ പ്രശാന്തന്‍ നല്‍കിയെന്ന് പറയുന്ന പരാതി വിജിലന്‍സിനും ലഭിച്ചിട്ടില്ല. അന്തരിച്ച കണ്ണൂർ എഡിഎം നവീൻ ബാബുവിന് ജന്മനാട് ഇന്ന് വിട നൽകും. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ ഒൻപത് മണിയോടെ വിലാപയാത്രയായി കളക്ടറേറ്റിലേക്ക് കൊണ്ടുപോകും.കളക്ടറേറ്റിലെ പൊതുദർശനത്തിനുശേഷം മൃതദേഹം വിലാപയാത്രയായി നവീന്റെ മലയാലപ്പുഴയിലെ വീട്ടിലെത്തിക്കും.
വീട്ടിലെ പൊതുദർശനത്തിനും സംസ്കാര ചടങ്ങുകൾക്കും ശേഷം മൂന്നു മണിയോടെയാകും സംസ്കാരം. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ ആരോപിച്ച വിവാദ എൻഒസി ഫയലിനെക്കുറിച്ച് റവന്യു വകുപ്പ് പരിശോധിക്കും. സമഗ്രമായി പരിശോധന നടത്താൻ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി കണ്ണൂർ ജില്ലാ കലക്ടർക്കു നിർദേശം നൽകി.