home-delivery

TOPICS COVERED

ആരോഗ്യ കേരളത്തിൽ വീട്ടിലെ പ്രസവത്തിലൂടെ അമ്മയേയും കുഞ്ഞിനേയും കൊലയ്ക്ക് കൊടുക്കുന്നവരുടെ എണ്ണത്തിൽ വർധന. 5 വർഷത്തിനിടെ 18 കുഞ്ഞുങ്ങളാണ് വീട്ടിലെ പ്രസവത്തിൽ മരിച്ചത്.   ആധുനിക ചികിൽസയോടും വാക്സീനോടുമുള്ള  വിമുഖതയും അക്യുപംക്ചർ ചികിൽസാ രീതിയുടെ പ്രചാരവുമാണ് വീട്ടിലെ പ്രസവങ്ങളുടെ എണ്ണമുയർത്തിയത്.

Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected

      ശിശു മരണ നിരക്ക് നിയന്ത്രിക്കുന്നതിൽ മാതൃകയായ കേരളത്തിൽ 2020 നു ശേഷമാണ് വീട്ടിലെ പ്രസവങ്ങള്‍ മൂലമുണ്ടാകുന്ന മരണങ്ങളുടെ എണ്ണം വര്‍ധിച്ചത്. 2021 ൽ ഒരു മരണമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2022 ലും 23 ലും 4 കുഞ്ഞുങ്ങൾ വീതവും വീട്ടിലെ പ്രസവത്തിലൂടെ മരിച്ചിട്ടുണ്ട്. 

      2024 ൽ ഏപ്രിൽ മുതൽ  ഡിസംബർ വരെ കാലയളവിൽ 9 കുഞ്ഞുങ്ങളുടെ ജീവനാണ് ഇല്ലാതായത്. ആലപ്പുഴ , എറണാകുളം , തൃശൂർ ജില്ലകളിൽ രണ്ടു വീതവും തിരുവനന്തപുരം , കൊല്ലം , കോഴിക്കോട് ജില്ലകളിൽ ഓരോ കുട്ടി കളും  മരിച്ചു .തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ രണ്ട് അമ്മമാരുടെ മരണവും വീട്ടിലെ  പ്രസവാനന്തരം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  

      അശാസ്ത്രീയ ചികിൽസാ രീതികൾ 5  വർഷം കൊണ്ട് കവർന്നത് 18 കുഞ്ഞുങ്ങളുടെ  ജീവൻ. പ്രസവ സമയം ഡോക്ടർമാരുൾപ്പെടെ ബന്ധുക്കളല്ലാത്തവരുടെ സാന്നിധ്യം ഒഴിവാക്കാൻ , കുട്ടികൾക്ക് വാക്സീൻ കൊടുക്കുന്നത് തടയാൻ,  ആധുനിക ചികിൽസാ രീതികളോടുള്ള വിശ്വാസമില്ലായ്മ തുടങ്ങിയ  കാരണങ്ങളാണ് വീട്ടിലെ പ്രസവത്തിന് പിന്നിൽ. പ്രസവ സമയത്തുണ്ടാകുന്ന അമിത രക്തസ്രാവമുൾപ്പെടെ നിയന്ത്രിക്കാൻ ആധുനിക സംവിധാനങ്ങളുള്ള ആശുപത്രികൾക്കേ കഴിയൂ എന്ന മുന്നറിയിപ്പുകൾക്ക് യാതൊരു വിലയും നല്‍കുന്നില്ല. 

      ENGLISH SUMMARY:

      The number of mothers and babies being killed through home births has increased in Kerala. In the past 5 years, 18 babies have died during home births.In Kerala, a model state in controlling infant mortality rates, the number of deaths due to home births has increased since 2020.