- 1

ആൾക്കൂട്ടത്തിനിടയിൽ മടുപ്പില്ലാതെ മാത്രം നമ്മൾ കണ്ടിട്ടുള്ള ഉമ്മൻചാണ്ടിക്ക് അതിന് കരുത്ത് ആയിരുന്നത് അദ്ദേഹത്തിന്‍റെ സന്തതസഹചാരികളായിരുന്നു. പകലെന്നോ രാത്രിയെന്നോ ഇല്ലാതെ ഊണും ഉറക്കവുമില്ലാത്ത യാത്രകൾക്ക് ചങ്ക് പറിച്ച് കൂടെ നിന്നവർ. മൂന്നു പതിറ്റാണ്ടിലധികമായി ഉമ്മൻചാണ്ടിക്ക് ഒപ്പം ഉണ്ടായിരുന്നവർ അദ്ദേഹത്തിന്‍റെ മരണവാർത്തയുടെ ഞെട്ടലിനെ  ഒരിഞ്ചുപോലും അതിജീവിച്ചിട്ടില്ല.

 

 35 വർഷത്തിലധികമായി ഉമ്മൻചാണ്ടിക്കൊപ്പമായിരുന്നു ബിജുവിന്റെ മനസ്. ഓരോ പരിപാടികളിലും ഉമ്മൻചാണ്ടി നെഞ്ചോട് ചേർത്ത് കുത്തിയ ആയിരക്കണക്കിന് ബാഡ്ജുകൾ ഇപ്പോഴും നിധി പോലെ സൂക്ഷിക്കുന്നുണ്ട് ബിജു. ഉമ്മൻചാണ്ടി മരിച്ച ശേഷം  ഒരു ഞായറാഴ്ച പോലും ഈ കല്ലറയിൽ വരാതിരുന്നിട്ടില്ല. 

ജീവനുള്ള ശുപാർശ കത്തുകളായിരുന്നു ഉമ്മൻചാണ്ടി എന്ന പൊതുപ്രവർത്തകന്റെ മുഖമുദ്ര.  ഉമ്മൻചാണ്ടിക്കായി പതിനായിരക്കണക്കിന് കത്തുകൾ എഴുതിയ സുരേന്ദ്രനിപ്പോൾ ജീവിതത്തിലെ ശൂന്യതയ്ക്ക് അല്പമെങ്കിലും ആശ്വാസം കണ്ടെത്താൻ ഉമ്മൻചാണ്ടിക്കൊപ്പം കൂടുമ്പോൾ ഉപേക്ഷിച്ച ജോലിയിലേക്ക് വീണ്ടും പ്രവേശിച്ചു. കാണാം വിഡിയോ സ്റ്റോറി. 

ENGLISH SUMMARY:

Story about people who were with Oommen Chandy