മുണ്ടക്കൈ എസ്റ്റേറ്റ് തൊഴിലാളികളായ ചിന്നപ്പനും മേരിയമ്മയും ഒന്നിച്ചു നേരിട്ടത് മൂന്ന് ഉരുൾപൊട്ടലുകൾ. 75ആം വയസിൽ ഭീകരദൃശ്യങ്ങൾ കണ്ടു ഭയന്ന ആ രാത്രിയിൽ അവർ ഒന്നിച്ചു കുന്ന് കയറി സുരക്ഷിത താവളം തേടി.
53 വർഷമായി ജീവിതത്തിൽ ഒന്നിച്ചുള്ള ഈ യാത്ര.... 1984ലെ മുണ്ടക്കൈ ഉരുൾപൊട്ടലും, 2019ലെ പുത്തുമല ഉരുൾപൊട്ടലും അവസാനമായി ഉണ്ടായ മുണ്ടക്കൈയിലെ ഉരുൾപൊട്ടലും ബാക്കിവച്ചത് ഇവർ രണ്ടുപേരുടെയും ജീവൻ മാത്രമാണ്. മുണ്ടക്കൈയ്യിൽ നിന്നും സൈന്യം എത്തി രക്ഷപ്പെടുത്തിയ ദിവസം മേരിയമ്മയെ കാണാതെ ചിന്നപ്പൻ ഒന്ന് പതറി. ചിന്നപ്പനെ കാണാതെ അല്പം ഭയന്നു എന്ന് മേരിയമ്മയും.