TOPICS COVERED

വീട് എന്ന സ്വപ്നം മാത്രമായിരുന്നു തൃശൂര്‍  തേലപ്പിള്ളി  പെരുമ്പിള്ളി വീട്ടില്‍ നിജോയ്ക്ക് ഉണ്ടായിരുന്നത്. അന്‍പത്തിയൊന്ന് വയസുകാരനായ  നിജോയുടെ ഒരായുഷ്കാലത്തെ സ്വപ്നമായിരുന്നു  വീട്. നിര്‍മാണം അവസാനഘട്ടത്തിലെത്തിയത്തിയ  വീടൊന്നുകാണാനാണ്  നിജോ ഇറ്റലിയില്‍ നിന്ന് എത്തിയത്. പക്ഷെ ആ സ്വപ്നം പൂവണിയും മുന്‍പ് നിജോയ്ക്ക്  ദാരുണാന്ത്യം.

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം ഉണ്ടായത്. ഇരിങ്ങാലക്കുട ഭാഗത്ത് നിന്നു വന്ന സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ മറികടന്ന് വരുന്നതിനിടെ എതിരെ വന്നിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. ഓട്ടോറിക്ഷയെ മറികടന്ന് കാര്‍ മുന്നോട്ടു കയറി. ഈ സമയം, മറ്റൊരു ഓട്ടോയെ മറികടന്ന സ്വകാര്യ ബസ് കാറിന്‍റെ ട്രാക്കില്‍ എത്തി. രണ്ടു വാഹനങ്ങളും നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചു. കാറും ബസും നല്ല വേഗതയിലായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ കുറേദൂരം  നിരങ്ങി നീങ്ങി. ബസുകളുടെ അമിത വേഗത തുടരുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വഴിതടഞ്ഞു.

ENGLISH SUMMARY:

Nijo came from Italy to see a house that was in the final stages of construction. But before that dream blossomed, Nijo had a tragic end