ഹോട്ടലിൽ മുറി നൽകാത്തതിന് ഹോട്ടൽ ഉടമയ്ക്ക് ക്രൂര മർദ്ദനം. ഇടുക്കി ഉടുമ്പൻചോയിൽ പ്രവർത്തിക്കുന്ന മരിയ ഹോട്ടൽ ഉടമ കൊച്ചുപുരയ്ക്കൽ വാവച്ചൻ മണിക്കാണ് മർദ്ദനമേറ്റത്. സംഭവ ശേഷം ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് തിരച്ചിൽ തുടങ്ങി.
ഇന്നലെ രാത്രി ഒൻപത് മണിക്കാണ് മുറി അന്വേഷിച്ച് മൂന്നംഗ സംഘം മരിയ ഹോട്ടലിൽ എത്തിയത്. എന്നാൽ മുറി ഒഴിവില്ലന്ന് പറഞ്ഞതോടെ സംഘം പ്രകോപിതരായി. തുടർന്ന് ഹോട്ടൽ ഉടമ വാവച്ചനെ കടയ്ക്ക് അകത്തിട്ടും, പുറത്തേക്ക് വലിച്ചിഴച്ചും ക്രൂരമായി മർദിക്കുകയായിരുന്നു.
തലയിലും ശരീരത്തും ചതവേറ്റ വാവച്ചൻ ചികിത്സയിലാണ്. മേഖലയിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാണെന്നും ഉടൻ തന്നെ പൊലീസ് നടപടിയെടുക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു
ആറ് മാസം മുൻപും മരിയ ഹോട്ടലിലെത്തി മൂന്നംഗ സംഘം സംഘർഷമുണ്ടാക്കിയിരുന്നു. പ്രതികളെ കണ്ടെത്താൻ സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രികരിച്ചു ഉടുമ്പൻചോല പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.