TOPICS COVERED

കോഴിക്കോട് പന്തീരാങ്കാവില്‍ ദേശീയ പാതയുടെ സര്‍വീസ് റോഡ് ഇടിഞ്ഞ് വീണ് തകര്‍ന്ന വീടുകളിലുള്ളവര്‍ ഇപ്പോഴും കഴിയുന്നത് വാടക വീടുകളില്‍. ഒരു മാസത്തിനുള്ളില്‍ വീട് അറ്റകുറ്റപ്പണി ചെയ്ത് നല്‍കുമെന്നായിരുന്നു കരാര്‍ കമ്പനിയുടെ ഉറപ്പ്.  മൂന്നുവീടുകളും ഒരു അങ്കണവാടിയുമാണ് രണ്ട് മാസം മുമ്പ് തകര്‍ന്നത്. 

കരാര്‍ കമ്പനികളുടെ നിരുത്തരവാദപരമായ നിലപാടില്‍ ജനപ്രതിനിധികള്‍ക്കും അനക്കമില്ല. പൊളിഞ്ഞ റോഡും ഇതുവരെ പുനര്‍ നിര്‍മിച്ചിട്ടില്ല. റോഡില്‍ നിന്നുള്ള വെള്ളം പൂര്‍ണമായും ജനവാസകേന്ദ്രങ്ങളിലേക്കാണ് ഇപ്പോഴെത്തുന്നത്. അതുകൊണ്ടുതന്നെ ശേഷിക്കുന്നവരും ഇവിടെ നിന്ന്  താമസം മാറ്റാനുള്ള തയാറെടുപ്പിലാണ്.