kannur

TOPICS COVERED

നവീകരണത്തിലിരിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇന്‍ ബീച്ചായ കണ്ണൂര്‍ മുഴപ്പിലങ്ങാട് കടപ്പുറം പുതുവത്സര സമ്മാനമായി നാടിന് സമര്‍പ്പിക്കാന്‍ ടൂറിസം വകുപ്പ്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ മുഴപ്പിലങ്ങാടിന്‍റെ മുഖച്ഛായ തന്നെ മാറുമെന്നാണ് പ്രതീക്ഷ 

 

സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ മുഴപ്പിലങ്ങാട് കുറച്ചുകാലമായി പണിപ്പുരയിലാണ്. ഇപ്പോള്‍ എഴുപത് ശതമാനം സൗന്ദര്യവത്കരണം കഴിഞ്ഞു. നവീകരണത്തിന്‍റെ ആദ്യഘട്ടമാണിത്. നാല് കി.മീ വാക്ക് വേ, കളിസ്ഥലം, കിയോസ്കുകള്‍, ശുചിമുറികള്‍, ലാന്‍ഡ് സ്കേപ്പിങ് തുടങ്ങിയവയാണ് പ്രത്യേകത. ദുബായ്, സിംഗപ്പൂര്‍ മാതൃകയിലാണ് പുതിയ സൗകര്യങ്ങളെന്ന് നിര്‍മാണം വിലയിരുത്തിയ ടൂറിസം മന്ത്രി പറയുന്നു

കെടിഡിസിയുടെ ത്രീ സ്റ്റാര്‍ ഹോട്ടലും ഇവിടെ പൂര്‍ത്തിയാകാനുണ്ട്. മുഴപ്പിലങ്ങാടിനൊപ്പം ധര്‍മടം ബീച്ചും നവീകരണത്തിലാണ്. കിഫ്ബിയില്‍ നിന്ന് 233 കോടി 71 ലക്ഷം രൂപ ചിലവിട്ട് നാല് ഘട്ടങ്ങളിലായാണ് നിര്‍മാണം