italy-football

TAGS

 

ലോകകപ്പിന് ഇനി 87 നാള്‍. അസൂറിപ്പടയില്ലാത്ത ലോകകപ്പിനാണ് ഇത്തവണ റഷ്യയില്‍ കൊടിയുയരുന്നത്. അറുപത് വര്‍ഷത്തിനിടെ ആദ്യമായാണ് ഇറ്റലി യോഗ്യത നേടാതെ പുറത്താകുന്നത്. നിര്‍ണായക പ്ലേ ഓഫ് രണ്ടാം പാദത്തില്‍ സ്വീഡനോട് സ്വന്തം മൈതാനത്ത് ഗോള്‍രഹിത സമനില വഴങ്ങിയതോടെയാണ് ഇറ്റലി ലോകകപ്പിന്റെ പടിക്ക് പുറത്താവുന്നത്.  

 

അസൂറിപ്പടയെ മനസിലോര്‍ക്കുമ്പോള്‍ ആദ്യം ഓര്മയിലെത്തുക 2006ലെ ലോകകപ്പ് ഫൈനല്‍ പോരാട്ടമാണ്. ജയിച്ചുകറിയ നീലപ്പടയെക്കാള്‍  അന്ന് ഫുട്ബോള്‍ ആരാധകരുടെ മനസില്‍ ഇടംപിടിച്ചത് തലകൊണ്ട് മറ്റരാസിയെ ഇടിച്ചു വീഴ്ത്തിയ സിദാനും

 

പിന്നാലെ ഫ്രാ‍ന്‍സിന്റെ  നെഞ്ച് തകര്‍ത്ത് പെനല്‍റ്റി ഷൂട്ടൗട്ടില്‍ നീലപ്പടയുടെ വിജയാരവം, 1958നു ശേഷം ഇറ്റലിയില്ലാത ഒരു ലോകകപ്പ് ഇതാദ്യം . യോഗ്യതാ റൗണ്ടെന്ന കടമ്പതട്ടി ആദ്യം വീണു. പ്ലേ ഒാഫ് ജീവശ്വാസം നകുമെന്ന് പ്രതീക്ഷിച്ചെങ്കിലും സ്വീഡനെ മറികടക്കാനായില്ല.   

മാര്‍ക്കോ വെരാറ്റിയുടെ വിലക്കും സാസയുടെയും സ്പിന്നസോലക്കിന്റെ പരുക്കും ഇറ്റലിയെ തളര്‍ത്തി. 

 

ആരാധകരുടെ നെഞ്ചില് തീകോരിയിട്ട് യൂറോകപ്പിനുശേഷം വിരമിച്ച ബഫണ്‍ അന്ന് പറഞ്ഞത് രണ്ട് റഷ്യയില്‍ ഇറ്റലിയുടെ വലകാക്കാന്‍ ഞാന്‍ ഉണ്ടാവും എന്നാണ്. പക്ഷെ ബഫന്റെ ആത്മവിശ്വാസം ടീമിനെ രക്ഷിച്ചില്ല. ആന്ഡ്രി ബർസാഗ്ലിയും ,ഡാനിയല് റി റോസിയും റഷ്യന്‍ലോകകപ്പ് എന്ന സ്വപ്നം ബാക്കിയാക്കി  കരിയർ അവസാനിപ്പിച്ചു.