border-baby

ഇന്ത്യ–പാക്ക് അതിർത്തിയിൽ ജനിച്ച കുഞ്ഞിന് പേര് ബോർഡർ എന്ന് ഇട്ട് മാതാപിതാക്കൾ. 70 ദിവസങ്ങളോളമായി അതിർത്തിയിൽ കുടുങ്ങിയ പാക്കിസ്താൻ ദമ്പതികൾക്കാണ് ആൺ കുഞ്ഞ് പിറന്നത്. ഡിസംബർ രണ്ടിനാണ് സംഭവം. പഞ്ചാബ് പ്രവിശ്യയിലെ രാജൻപുർ സ്വദേശികളായ നിമ്പു ബായ്, ബാലം റാം എന്നീ ദമ്പതികളാണ് കുഞ്ഞിന് അതിർത്തി എന്ന് അർഥം വരുന്ന ബോർഡർ എന്ന് പേരിട്ടത്.

അസാധാരണമായ പേരിന് പിന്നിലെ കാരണം ചോദിച്ചപ്പോൾ, ഇന്ത്യ-പാക് അതിർത്തിയിൽ ജനിച്ചതിനാലാണ് കുഞ്ഞിന് അങ്ങനെ പേരിട്ടതെന്ന് ദമ്പതികൾ പറഞ്ഞു. ഇന്ത്യയിലേക്ക് തീർഥാടനത്തിനായി എത്തിയതാണ് ഇവർ. എന്നാൽ ആവശ്യമായ രേഖകളില്ലാത്തതിനാൽ ഇവരടക്കം 97 പാക്കിസ്താൻ പൗരന്മാർക്ക് മടങ്ങാനായില്ല. ഗ്രാമത്തിലുള്ളവരുടെ സഹായത്താലാണ് ഇവര്‍ ഇവിടെ കഴിയുന്നത്. നിമ്പു ബായിക്ക് പ്രസവരക്ഷ ചെയ്ത് നൽകിയത് പരിസര പ്രദേശങ്ങളിലെ സ്ത്രീകൾ ചേർന്നാണെന്ന് ഭർത്താന് ബാലം റാം പറഞ്ഞതായാണ് റിപ്പോർട്ട്. 

കുടുങ്ങി കിടക്കുന്ന 97 പൗരന്മാരിൽ 47 പേർ കുട്ടികളാണ്. അവരിൽ ആറ് പേർ ഇന്ത്യയിലാണ് ജനിച്ചത്. മൂന്നുനേരത്തെ ഭക്ഷണവും മരുന്നുകളും വസ്ത്രങ്ങളും നാട്ടുകാർ ഇവർക്ക് നൽകുന്നുണ്ട്.