kohli-sanjay

ട്വന്റി20 ലോകകപ്പ് വിജയത്തിന്റെ ആവേശത്തിലാണ് രാജ്യത്തെ ക്രിക്കറ്റ് പ്രേമികള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ ഇന്ത്യന്‍ ടീമിനെ പ്രശംസിച്ചെത്തി. എന്നാല്‍ ലോകകപ്പ് ടീമിനെ അഭിനന്ദിച്ചപ്പോള്‍ അതില്‍ നിന്ന് കോലിയുടെ പേര് മാറ്റി നിര്‍ത്തിയ ഇന്ത്യന്‍ മുന്‍ താരം സഞ്ജയ് മഞ്ജരേക്കറെ വിമര്‍ശനങ്ങള്‍ കൊണ്ട് മൂടുകയാണ് ആരാധകര്‍. 

sanjy-tweet

രോഹിത് ശര്‍മ, രാഹുല്‍ ദ്രാവിഡ്, അജിത് അഗാര്‍ക്കര്‍ എന്നിവരുടെ പേരുകള്‍ എടുത്ത് പറഞ്ഞായിരുന്നു മഞ്ജരേക്കറുടെ പ്രശംസ. എന്നാല്‍ കോലിയുടെ പേര് മഞ്ജരേക്കര്‍ ഇതില്‍ ഉള്‍പ്പെടുത്തിയില്ല. മഞ്ജരേക്കറുടെ കരിയറിനേക്കാള്‍ വലുതാണ് കോലിയുടെ ഐപിഎല്‍ കരിയര്‍ എന്നുള്‍പ്പെടെയുള്ള വിമര്‍ശനങ്ങളാണ് ആരാധകരില്‍ നിന്ന് വരുന്നത്. 

ലോകകപ്പ് നേട്ടത്തില്‍ ഹര്‍ദിക്കിനേയും അക്ഷറിനേയും അര്‍ഷ്ദീപിനേയും അഭിനന്ദിച്ച് ബുമ്രയെ അഭിനന്ദിക്കാതെ വിടുന്നത് പോലെയാണ് മഞ്ജരേക്കറുടെ നീക്കം എന്നും എക്സില്‍ കമന്റുകള്‍ നിറയുന്നു. നേരത്തെ ട്വന്റി20 ലോകകപ്പിനുള്ള സാധ്യതാ ടീമിനെ തിരഞ്ഞെടുത്തപ്പോഴും കോലിയെ മഞ്ജരേക്കര്‍ ഒഴിവാക്കിയിരുന്നു. 

ട്വന്റി20 ലോകകപ്പ് ടൂര്‍ണമെന്റില്‍ ആദ്യ ഏഴ് ഇന്നിങ്സില്‍ നിന്ന് 75 റണ്‍സ് ആണ് കോലിക്ക് സ്കോര്‍ ചെയ്യാനായത്. എന്നാല്‍ കലാശപ്പോരില്‍ 59 പന്തില്‍ നിന്ന് 76 റണ്‍സ് സ്കോര്‍ ചെയ്ത് കോലി ഇന്ത്യയെ 180നോട് അടുത്ത സ്കോറിലേക്ക് എത്തിച്ചു. ആറ് ഫോറും രണ്ട് സിക്സും ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ ഫൈനലിലെ ഇന്നിങ്സ്. സ്ട്രൈക്ക്റേറ്റ് 128.81. 35 ട്വന്റി20 ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് കോലി 1282 റണ്‍സ് ആണ് 58.72 എന്ന ബാറ്റിങ് ശരാശരിയില്‍ കോലി സ്കോര്‍ ചെയ്തത്. 

ENGLISH SUMMARY:

Former India all-rounder Sanjay Manjrekar has been slammed by fans for leaving Kohli's name