TAGS

സിംബാബ്്വെയുടെ സെമിഫൈനല്‍ മോഹങ്ങള്‍ക്ക് അവസാനമിട്ട് നെതര്‍ല‍ന്‍ഡ്സ്. അഞ്ചുവിക്കറ്റിന് തോല്‍പിച്ചാണ് നെതര്‍ലന്‍ഡ്സ് സൂപ്പര്‍ 12ലെ ആദ്യ ജയം സ്വന്തമാക്കിയത്. 118 റണ്‍സ് വിജയലക്ഷ്യം പതിനെട്ടാം ഓവറില്‍ മറികടന്നു.  ലോകകപ്പിന് പുറത്തേയ്ക്ക് സിംബാബ്്വെയെയും കൂടെക്കൂട്ടി നെതര്‍ലന്‍ഡ്സ്. 118 റണ്‍സ് വിജയലക്ഷ്യം മറികടന്നത് പന്ത്രണ്ട് പന്ത് ബാക്കിനില്‍ക്കെ. 52 റണ്‍സ് നേടിയ മാക്സ് ഒ ഡൗഡ് ടോപ് സ്കോറര്‍.

 

ജയത്തിലേയ്ക്ക് 28 റണ്‍സ് മാത്രം അകലെനില്‍ക്കെ നാലുവിക്കറ്റുകള്‍ വീഴ്ത്തി സിംബാബ്്വെ തിരിച്ചടിക്ക് ശ്രമിക്കുമെങ്കിലും  ബേസ് ഡി ലീഡ് വിജയംവരെ പിടിച്ചുനിന്നു. ആദ്യം ബാറ്റുചെയ്ത സിംബാബ്്വെ നിരയില്‍ രണ്ടക്കം കടന്നത് സിക്കന്‍ന്ദര്‍ റാസയും ഷോണ്‍ വില്യംസും മാത്രം. 24 പന്തില്‍ 40 റണ്‍സെടുത്ത് റാസയും 28 റണ്‍സെടുത്ത്  വില്യംസും പുറത്ത്. നാലാം വിക്കറ്റ് കൂട്ടുകെട്ട് പിരിഞ്ഞതിന് ശേഷം സിംബാവ്്വെയ്ക്ക് നേടാനായത് 49 റണ്‍സ് മാത്രം.  നെതര്‍ലന്‍ഡ്സിനായി പോള്‍ വാന്‍ മീക്കറന്‍ മൂന്നുവിക്കറ്റ് നേടി