HD-Central-Budget-2024-06-Gold

കേന്ദ്ര ബജറ്റിൽ സ്വർണത്തിൻറെ കസ്റ്റംസ് ഡ്യൂട്ടി കുറയ്ക്കുെമന്നുള്ള ധനമന്ത്രി നിർമലാ സീതാരാമൻറെ പ്രഖ്യാപനം സ്വർണം വാങ്ങാനിരിക്കുന്നവർക്ക് വലിയ ആശ്വാസമാണ്. ഇറക്കുമതി നികുതി കുറയുന്നതോടെ ആഭ്യന്തര വിപണിയിൽ വില കുറയാനുള്ള സാധ്യതയാണ് കാണുന്നത്. ബജറ്റ് തീരുമാനം വന്നതിന് പിന്നാലെ മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ സ്വർണ വില ഇടിഞ്ഞു. ബജറ്റ് തീരുമാനത്തിന് മുൻപെ കേരളത്തിൽ സ്വർണ വില കുറഞ്ഞിരുന്നു. ബജറ്റ് തീരുമാനത്തിന് പിന്നാലെ വീണ്ടും വില കുറഞ്ഞു. 

സ്വർണത്തിനും വെള്ളിക്കുമുള്ള കസ്റ്റംസ് തീരുവ  6 ശതമാനമാക്കിയാണ് കുറച്ചത്. പ്ലാറ്റിനത്തിൻറെ നികുതി 6.4 ശതമാനമായാണ് കുറച്ചത്. നിലവിൽ വിവിധ നികുതികൾ ചേർന്ന് 15 ശതമാനം നികുതിയാണ് സ്വർണവും വെള്ളിയും ഇറക്കുമതി ചെയ്യാൻ നൽകേണ്ടത്. ഇതിൽ 10 ശതമാനം കസ്റ്റംസ് ഡ്യൂട്ടിയും 5 ശതമാനം അഗ്രികൾച്ചറൽ ഇൻഫ്രാസ്ട്രക്ചർ ഡെലവപ്മെൻറ് സെസുമാണ്. സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി നികുതി 15 ശതമാനത്തിൽ നിന്നും ആറ് ശതമാനമായാണ് കുറച്ചത്. കസ്റ്റംസ് ഡ്യൂട്ടി 10 ശതമാനത്തിൽ നിന്നും 5 ശതമാനമായും അ​ഗ്രികൾച്ചറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് സെസ് 5 ശതമാനത്തിൽ നിന്നും 1 ശതമാനമായും കുറച്ചു. 

ഈ തീരുമാനത്തിന് പിന്നാലെ ദേശിയ എക്സ്ചേഞ്ചായ എംസിഎക്സിൽ 10 ഗ്രാമിന് 2,000 രൂപ കുറഞ്ഞ് 70,350 രൂപയിലേക്ക് സ്വർണ വില എത്തി. വെള്ളി 2500 രൂപ കുറഞ്ഞ് 86,600 രൂപയായി. ഗോൾഡ് ഫ്യൂച്ചേഴ്സ് 5 ശതമാനം ഇടിവിലാണ് വ്യാപാരം നടക്കുന്നത്. കേരളത്തിൽ സ്വർണം ഗ്രാമിന് 250 രൂപ കുറഞ്ഞ് 6,495 രൂപയായി. പവന്റെ വില 2,000 രൂപ കുറഞ്ഞ് 51,960 രൂപയിലെത്തി. 

ജുവലറി സെക്ടറിൻറെ വർഷങ്ങളായുള്ള ആവശ്യമാണ് ധനമന്ത്രി 2024 ലെ ബജറ്റിൽ പരിഗണിച്ചത്. ഇതോടെ ഓഹരി വിപണിയിൽ ഗോൾഡ് ഓഹരികൾ നേട്ടമുണ്ടാക്കി. സെൻകോ ഗോൾഡ്, രാജേഷ് എക്സ്പോർട്ട്, പിസി ജുവലർ, ടൈറ്റാൻ കമ്പനി, കല്യാൺ ജുവലേഴ്സ് എന്നിവ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. 

ENGLISH SUMMARY:

Nirmala Sitharaman cut down customs duty on gold and silver. Gold price shown steep fall after announcement.