ഡല്‍ഹിയില്‍ 10 വയസുകാരിയെ കൂട്ടബലാല്‍സംഗം ചെയ്ത് തലയ്ക്കടിച്ച് കൊന്നു. ഡല്‍ഹി നരേലയിലാണ് കൊടുംക്രൂരത. ഇന്നലെ രാത്രി മുതല്‍ പെണ്‍കുട്ടിയെ കാണാതായിരുന്നു. സംഭവത്തില്‍ അയല്‍വാസികളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായ രാഹുലും ദേവദത്തും സമീപത്തെ ഫാക്റ്ററിയിലെ തൊഴിലാളികളാണ്.
ചോദ്യം ചെയ്യലിന് ശേഷം ദേവദത്തുമായി ചേർന്ന് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തതായി പ്രതി രാഹുൽ സമ്മതിച്ചു. ഐപിസി സെക്ഷൻ 363 (തട്ടിക്കൊണ്ടുപോകൽ), 302 (കൊലപാതകം), 376 ഡി (കൂട്ടബലാത്സംഗം), പോക്‌സോ നിയമത്തിലെ സെക്ഷൻ 6 (ഗുരുതരമായ ലൈംഗികാതിക്രമം) എന്നിവ പ്രകാരം പൊലീസ് കേസെടുത്തു. രാഹുല്‍ റബ്ബർ സിലിണ്ടർ ട്യൂബ് നിർമാണ ഫാക്ടറിയിലും ദേവദത്ത് കുട നിർമാണ ഫാക്ടറിയിൽ ജോലി ചെയ്യുകയായിരുന്നു.