crimenoida

മദ്യപിക്കാനായി വിളിച്ചുവരുത്തി യുവാവിനെ കൊലപ്പെടുത്തി ഭാര്യവീട്ടുകാര്‍. ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. അഞ്ചു വര്‍ഷം മുന്‍പാണ് യുവതിയും യുവാവും ഒളിച്ചോടി വിവാഹം നടത്തിയത്. ഈ വിവാഹത്തിനെതിരെ കടുത്ത എതിര്‍പ്പുയര്‍ത്തിയ പെണ്‍വീട്ടുകാര്‍ അഞ്ചുവര്‍ഷത്തിനു ശേഷം യുവാവിനെ കൊലപ്പെടുത്തിയ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ൈദ

രണ്ടാഴ്ച മുന്‍പാണ് സംഭവം നടക്കുന്നത്. അന്ന് പെണ്‍വീട്ടുകാരുടെ സമ്മതമില്ലാതെ ചെയ്ത വിവാഹത്തിനെതിരെ അഞ്ചു വര്‍ഷമായിട്ടും പക തീരാതെയാണ് ഈ കൊടുംകൃത്യം അരങ്ങേറിയത്.  പക അവസാനിപ്പിക്കാമെന്ന തരത്തിലാണ് യുവാവിനെ പെണ്‍വീട്ടുകാര്‍ മദ്യപിക്കാനായി വിളിച്ചു വരുത്തിയത്. എന്നാല്‍ യുവാവ് വീട്ടിലെത്തിയതിനു പിന്നാലെ പെണ്‍വീട്ടുകാര്‍ ഏര്‍പ്പാടാക്കിയ വാടകക്കൊലയാളി ഇയാളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

വാടകക്കൊലയാളിക്ക് പണം നല്‍കാന്‍ പെണ്‍വീട്ടുകാര്‍ ആഭരണങ്ങള്‍ പണയം വെച്ചെന്ന് നോയിഡ പൊലിസ് പറയുന്നു. നോയിഡയിലെ സുരാജ്‌പുര്‍ മേഖലയില്‍ നിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ പിതാവിനെയും അമ്മാവനേയും രണ്ട് വാടകക്കൊലയാളികളേയും നോയിഡ പൊലീസ് അറസ്റ്റ് ചെയ്തു.  സംഭവത്തില്‍ ബന്ധമുണ്ടെന്ന് കരുതുന്ന മറ്റ് രണ്ടുപേര്‍ക്കായി പൊലീസ് അന്വേഷണം നടത്തുകയാണ്. 

കൊലയ്ക്കായി പ്രതികള്‍ ഉപയോഗിച്ചെന്ന് സംശയിക്കുന്ന ടവ്വലും ആയുധങ്ങളും കാറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. 

Murder at Greater Noida:

The woman had run away and got married against her family's will five years back. Her family, who disapproved of the marriage, after five years they invited her husband over for drinks and killed him with contract killers.