hassan-police

TOPICS COVERED

അരക്കിലോ സ്വര്‍ണവും അന്‍പതു ലക്ഷം രൂപയും സ്ത്രീധനമായി നല്‍കിയിട്ടും മതിയായില്ല. കര്‍ണാടക ഹാസനില്‍ എസ്പി ഓഫീസിനു മുന്നിലിട്ടു പൊലീസുകാരന്‍ ഭാര്യയെ കുത്തിക്കൊന്നു. സ്ഥലം വില്‍ക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് അതീവ സുരക്ഷാ മേഖലയിലെ കൊലയിലേക്ക് നയിച്ചതെന്നാണു സൂചന. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

ഹാസന്‍ സിറ്റി സ്റ്റേഷനിലെ പൊലീസുകാരന്‍ ലോക്നാഥാണു കൊലയാളിയായത്. കഴിഞ്ഞ കുറേ ദിവസങ്ങളായി ലോക്നാഥും ഭാര്യ ചെല്ലപട്ടണ സ്വദേശി മമതയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. സ്ഥലം വില്‍ക്കുന്നതു സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങളെ ചൊല്ലിയാണു ദമ്പതികള്‍ പരസ്പരം പോരടിച്ചിരുന്നത്. രാവിലെ എസ്പിയെ നേരിട്ടു കണ്ടു പരാതി നല്‍കാനെത്തിയതായിരുന്നു മമത. എസ്പി ഓഫീസിന്റെ പ്രധാന കവാടത്തിനു മുന്നില്‍ വച്ചു ലോക്നാഥ് ഭാര്യയെ  കുത്തിവീഴ്ത്തി. ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

17 വര്‍ഷം മുന്‍പാണു ലോകനാഥനും മമതയും പ്രണയിച്ചു വിവാഹിതരായത്. വിവാഹ സമയത്ത് അരക്കിലോ സ്വര്‍ണവും അന്‍പത് ലക്ഷം രൂപയും നല്‍കിയിട്ടും ലോകനാഥന്‍ പണം ആവശ്യപ്പെട്ടു  മര്‍ദ്ദിക്കുന്നതു പതിവായിരുന്നുവെന്ന് മമതയുടെ മാതാപിതാക്കള്‍ പൊലീസിനു മൊഴിനല്‍കി. എന്നാല്‍ ഇതുവരെ  പരാതികളൊന്നും കിട്ടിയിരുന്നില്ലെന്ന് ഹാസന്‍ എസ്പി സ്ഥിരീകരിച്ചു.