maankulam-attack

TOPICS COVERED

ഇടുക്കി കല്ലാർവാലി എസ്റ്റേറ്റിൽ പുതിയ മാനേജ്മെന്റും പഴയ മാനേജ്മെന്റും തമ്മിലുള്ള സംഘർഷത്തിൽ നാലുപേർക്ക് വെട്ടേറ്റു. രണ്ടുപേരുടെ നില ഗുരുതരം. സംഭവത്തിൽ അടിമാലി പൊലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

ആന്ധ്ര സ്വദേശികളുടെ ഉടമസ്ഥതയിലുള്ള കല്ലാർ വാലി എസ്റ്റേറ്റ് രണ്ടുവർഷം മുമ്പാണ് കട്ടപ്പന സ്വദേശിക്ക് പാട്ടത്തിന് നൽകുന്നത്. കരാർ എടുത്ത പുതിയ മാനേജ്മെന്റ് പഴയ തൊഴിലാളികളെ പിരിച്ചുവിട്ടു. നടപടിക്കെതിരെ തൊഴിലാളികൾ  മാസങ്ങളായി സമരത്തിലാണ്. ഇതിനിടെ പഴയ മാനേജ്മെന്റും പുതിയ മാനേജ്മെന്റും തമ്മിൽ സ്ഥലത്തെ ചൊല്ലി തർക്കമുണ്ടായി. ഇന്ന് രാവിലെ പത്തരയോടെ പഴയ മാനേജ്മെന്റ് അധികൃതർ എസ്റ്റേറ്റിലെത്തി പൂട്ട് പൊളിച്ച് അകത്ത് കടന്നു. എസ്റ്റേറ്റ് ബംഗ്ലാവിന്റെ ചില്ലുകൾ എറിഞ്ഞുടച്ചതോടെ അകത്തുണ്ടായിരുന്നവർ വടിവാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു  

പരുക്കേറ്റ രണ്ടുപേരെ കോട്ടയം മെഡിക്കൽ കോളജിലും മറ്റുള്ളവരെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ അടിമാലി പൊലീസ് അന്വേഷണം തുടങ്ങി. ഇരു കൂട്ടർക്കുമെതിരെ കേസെടുക്കുമെന്നാണ് പൊലീസിന്റെ വിശദീകരണം