കൊല്ലം കൊട്ടാരക്കര ഉമ്മന്നൂരിൽ ബൈക്കില്‍ എത്തിയ യുവാവ് വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞു. അറുപത്തിഒൻപതുകാരിയായ കുഞ്ഞുമോൾ ബാബുവിന്റെ മാലയാണ് കവര്‍ന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടരുകയാണ്.
ഉമ്മന്നൂർ പുലിക്കുഴി ജംക്്ഷനില്‍ കഴിഞ്ഞദിവസം വൈകിട്ട് നാലിനാണ് വീട്ടമ്മ കവർച്ചയ്ക്ക് ഇരയായത്. ചായക്കട നടത്തുകയാണ് അറുപത്തിഒന്‍പതുകാരിയായ കുഞ്ഞുമോൾ. കടയ്ക്ക് മുന്നിൽ ബൈക്ക് നിർത്തിയ മോഷ്ടാവ് കുഞ്ഞുമോളോട് കുപ്പിവെള്ളം ആവശ്യപ്പെട്ടു.
കടയ്ക്ക് സമീപം മറ്റാരുമില്ലെന്ന് യുവാവ് ഇതിനിടെ മാലപൊട്ടിച്ചെടുത്തു. കുഞ്ഞുമോളുടെ കഴുത്തിൽ കിടന്ന രണ്ടു പവൻ വരുന്ന സ്വർണമാലയാണ് മോഷ്ടാവ് പൊട്ടിച്ചെടുത്തത്. ഹെൽമറ്റും മാസ്കും വച്ച യുവാവ് ബൈക്കിൽ രക്ഷപ്പെട്ടു. വീട്ടമ്മ യുവാവിന്റെ പിന്നാലെ ഓടിയെങ്കിലും പിടിക്കാനായില്ല.
സമീപത്തെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ ശേഖരിച്ച് കൊട്ടാരക്കര പൊലീസ് പ്രതിക്കായി അന്വേഷണം തുടരുകയാണ്.