പ്രതീകാത്മക ചിത്രം

നാലര വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പത്തൊന്‍പതുകാരനെ അറസ്റ്റ് ചെയ്ത് പൊലീസ്. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്തായിരുന്നു അതിക്രമം.

മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമായിരുന്ന കുട്ടിയെ വീട്ടില്‍വച്ചാണ് പ്രതി പീഡനത്തിനിരയാക്കിയത്. പ്രദേശത്ത് കേബിള്‍ കുഴിക്കുന്ന ജോലിയായിരുന്നു പ്രതിക്ക്. ഇതിനിടെയാണ് നാലര വയസ്സുകാരിയെ പ്രതി കണ്ടത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടിനുള്ളില്‍ കടന്നുകയറി പീഡനം നടത്തുകയായിരുന്നു.

സംഭവം നടന്നതിനു പിറ്റേദിവസം കുട്ടി അമ്മയോട് പറഞ്ഞപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. പിന്നാലെ കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.  പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

രാഷ്ട്രീയ പാര്‍ട്ടികളുടെയും ആക്ടിവിസ്റ്റുകളുടെയും നേതൃത്വത്തില്‍ ജവ്ഹര്‍ മോഖാദ പ്രദേശങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറി. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് തൂക്കുകയര്‍ വിധിക്കണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു പ്രതിഷേധം.

ENGLISH SUMMARY:

19 years old arrested for allegedly raping a four-and-half-year-old girl. Following the incident, local activists from various political parties and social organisations staged a protest, demanding capital punishment for the accused.