bengaluru-murder-mahalakshmi

TOPICS COVERED

  • 'അഷ്‌റഫുമായി മഹാലക്ഷ്മിക്ക് വിവാഹേതര ബന്ധ ഉണ്ടായിരുന്നു'
  • 'അഷറഫ് ആകാം കൊലപാതകത്തിന് പിന്നില്‍'
  • മൃതദേഹം 59 കഷ്ണങ്ങളാക്കി

ബെംഗളൂരുവിൽ യുവതിയെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിജിൽ സൂക്ഷിച്ച കേസിൽ പ്രതി ആൺസുഹൃത്താകാമെന്ന് ഭർത്താവ്.  ഉത്തരഖണ്ഡ് സ്വദേശിയായ അഷറഫ് ആകാം കൊലപാതകത്തിന് പിന്നിലെന്ന് മഹാലക്ഷ്മിയുടെ ഭർത്താവ് ഹേമന്ത് ദാസ് പറഞ്ഞു. ഞായറാഴ്ചയാണ് മല്ലേശ്വരം വ്യാളിക്കാവല പോലീസ് സ്റ്റേഷൻ പരിധിയിലെ വയലിക്കവൽ പൈപ്പ് ലൈൻ റോഡിലെ ഒറ്റമുറി ഫ്ലാറ്റിൽ 29 കാരിയായ മഹാലക്ഷ്മിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 

Also Read: താമസം ഒറ്റയ്ക്ക്; മൃതദേഹം 30 കഷണം; ആഴ്ചകളോളം തിരയാതെ വീട്ടുകാർ; ദുരൂഹം 

അഷറഫിനെതിരെ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നതായും ഹേമന്ത് മാധ്യമങ്ങളോട് പറഞ്ഞു. പരാതിയെ തുടർന്ന് ബെംഗളൂരുവിലേക്ക് വരാൻ പാടില്ലെന്നായിരുന്നു നിർദേശം. ശേഷം എന്ത് നടന്നു എന്നതിനെ പറ്റി അറിയില്ലെന്നും ഹേമന്ത് പറഞ്ഞു. ആറു വർഷം മുൻപ് വിവാഹിതരായ ഹേമന്ത്- മഹാലക്ഷ്മി ദമ്പതികൾക്ക് ഒരു കുട്ടിയുണ്ട്. പ്രശ്നങ്ങളെ തുടർന്ന് ഇരുവരും അകന്നാണ് കഴിഞ്ഞിരുന്നത്. 

Also Read: കാമുകനെ ഒറ്റിക്കൊടുത്തില്ല; 17–കാരിയെ വെടിവച്ചുകൊന്ന് കുടുംബം; പിന്നില്‍ വന്‍ ഗൂഢാലോചന

'ഉത്തരാഖണ്ഡുകാരനായ അഷ്‌റഫുമായി മഹാലക്ഷ്മിക്ക് വിവാഹേതര ബന്ധം ഉണ്ടായിരുന്നു. ഇക്കാര്യം അറിഞ്ഞതിനാലാണ് പരാതി നൽകിയത്. അതൊരു സംശയമായിരുന്നില്ല, എനിക്കറിയാമായിരുന്നു. അഷ്‌റഫ് ഒരു ബാർബർ ഷോപ്പിലാണ് ജോലി ചെയ്യുന്നത്. 2023 ഏപ്രിലിലോ മെയ് മാസത്തിലോ ആണ് ഞാൻ ഈ ബന്ധം അറിഞ്ഞത് എന്നിങ്ങനെയായിരുന്നു', ​ഹേമന്തിന്റെ വാക്കുകൾ.

മൊബൈൽ ഷോപ്പിൽ ജീവനക്കാരനാണ് ഹേമന്ത്. 25-30 ദിവസം മുൻപ് മഹാലക്ഷ്മി കടയിലെത്തി കണ്ടിരുന്നു എന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം 59 കഷ്ണങ്ങളാക്കി എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഞായറാഴ്ച ബൗറിങ് ആശുപത്രിയിലെ പോസ്റ്റുമാർട്ടത്തിനിടെ മൃതദേഹം തുന്നിച്ചേർത്തു. യുവതിയുടെ കൊലപാകത്തിന് പിന്നിൽ ആൺസുഹൃത്താണെന്ന് പൊലീസും വ്യക്തമാക്കി. ഇയാൾ ഒഡീഷക്കാരനാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 

ENGLISH SUMMARY:

Husband claims lover killed wife and stored her body in the fridge.