vinodkumar-who-was-under-tr

TOPICS COVERED

കൊല്ലം ഓയൂരിൽ തീകൊളുത്തി കൂട്ടആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. പൊളളലേറ്റ പതിനെട്ടും പതിമൂന്നും വയസുളള മക്കള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

 

ഓയൂര്‍ റോഡുവിള സ്വദേശി കൃഷ്ണവിലാസം വീട്ടിൽ നാല്‍പത്തിരണ്ടുകാരനായ വിനോദ്കുമാർ ആണ് മരിച്ചത്. രാത്രി പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പൊള്ളലേറ്റ വിനോദ് കുമാറിന്റെ മക്കളായ പതിനെട്ടു വയസുളള മിഥുൻ, പതിമൂന്നു വയസുളള വിസ്മയ എന്നിവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തിലാണ്. ഉറങ്ങിക്കിടന്ന മക്കളെ തീകൊളുത്തിയശേഷം വിനോദ്കുമാറും സ്വയം തീകൊളുത്തിയെന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞുങ്ങളുടെ നിലവിളി കേട്ട് അടുത്ത് താമസിക്കുന്നവരാണ് ആദ്യം ഒാടിയെത്തിയത്.

മിഥുന്‍ െഎടിെഎയിലും വിസ്മയ എട്ടാംക്ളാസിലുമാണ് പഠിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് വിനോദ്കുമാറിന്റെ ഭാര്യ കാന്‍സര്‍ രോഗം ബാധിച്ച് മരിച്ചു. അതിനുശേഷം അച്ഛനും മരിച്ചു. ഭാര്യയുടെയും അച്ഛന്റെയും മരണം വിനോദ്കുമാറിനെ മാനസികമായി തളര്‍ത്തി. അടുത്തിടെ വിനോദ്കുമാറും ചികില്‍സയിലായി. കൂലിപ്പണി ചെയ്തും ഒാട്ടോറിക്ഷാ ഒാടിച്ചും ജീവിച്ചിരുന്ന വിനോദ് രണ്ടുമാസമായി ജോലിക്ക് പോയിരുന്നില്ല. സാമ്പത്തികപ്രതിസന്ധിയും ഉണ്ടായിരുന്നു. ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിഗമനം. 

ENGLISH SUMMARY:

Vinodkumar who was under treatment, died after attempting suicide by setting himself on fire in Oyur, Kollam