കൊല്ലം തലവൂരില്‍ ഓട്ടോറിക്ഷാ ഡ്രൈവറെ കുത്തിക്കൊന്ന പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. മൈലം സ്വദേശി രഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ തമിഴ്നാട്ടുകാരനായ ലക്ഷ്മണന്‍ ആണ് അറസ്റ്റിലായത്. കുന്നിക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ തലവൂരിൽ പൂക്കച്ചവടം നടത്തുന്ന തമിഴ്നാട്ടുകാരനായ ലക്ഷ്മണനാണ് കഴിഞ്ഞദിവസം രാത്രി ഒാട്ടോറിക്ഷാ ഡ്രൈവറായ മൈലം സ്വദേശി രഞ്ജിത്തിനെ ആക്രമിച്ചതും കത്തിയെടുത്ത് കുത്തിയതും.

വ്യക്തിവൈരാഗ്യത്തെ തുടർന്ന് തലവൂര്‍ കുര പതിനെട്ടാംപടിയില്‍ ഓട്ടോറിക്ഷാ തടഞ്ഞുനിര്‍ത്തിയായിരുന്നു ആക്രമണം. തലയിലും കഴുത്തിലും ആഴത്തിൽ കുത്തേറ്റ രഞ്ജിത്തിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

തമിഴ്നാട്ടുകാരനായ ലക്ഷ്മണന്‍ തലവൂര്‍ സ്വദേശിനിയെ വിവാഹം ചെയ്ത് തലവൂരില്‍ താമസിക്കുകയായിരുന്നു. കുടുംബവിഷയവുമായി ബന്ധപ്പെട്ട് ലക്ഷ്മണനും രഞ്ജിത്തും തമ്മില്‍ നേരത്തെയും തര്‍ക്കം ഉണ്ടായിട്ടുണ്ട്. രഞ്ജിത്തിനെതിരെ പൊലീസില്‍ പരാതിയും നല്‍കിയതാണ്. വ്യക്തിവിരോധമാണ് കൊലപാതകത്തിന് കാരണമെന്ന് കുന്നിക്കോട് പൊലീസ് അറിയിച്ചു. 

ENGLISH SUMMARY:

The police have arrested the accused who stabbed an auto-rickshaw driver in Kollam Thalavoor