rape-hapur

TOPICS COVERED

ഹാപൂരില്‍ അഞ്ചു വയസുള്ള ആണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു.  സെപ്റ്റംബര്‍ 19നാണ് സംഭവം. കുട്ടിയുടെ മുത്തശ്ശന്റെ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.  ക്രൂരതയുടെ ദൃശ്യങ്ങളെടുത്ത് പ്രതികള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചു. സംഭവത്തില്‍ നാലുപേര്‍ പ്രതികളായിരുന്നെങ്കിലും രണ്ട് പ്രതികളുടെ പേര് മാത്രമാണ് എഫ്ഐആറിലുള്ളത്. ഹാപൂര്‍ സ്വദേശികളായ ആര്‍ഷ്, ജുനൈദ് എന്നിവരാണ് പിടിയിലായത്. 

തട്ടിക്കൊണ്ടുപോകല്‍,കുറ്റകരമായ ഭീഷണിപ്പെടുത്തല്‍, മനപൂര്‍വമായ അപമാനം, ക്രൂരമായ ലൈംഗിക അതിക്രമം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. കുട്ടിയുടെ മൊഴിയില്‍ നാലുപേരും അതിക്രൂരമായാണ് ഉപദ്രവിച്ചതെന്ന് വ്യക്തമായതായി പൊലീസ് പറയുന്നു. സംഭവത്തിനു പിന്നാലെ ഒളിവില്‍ പോയ പ്രതികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. 

സെപ്റ്റംബര്‍ 19ന് പുലര്‍ച്ചെ 3മണിയോടെയാണ് പ്രതികള്‍ കുട്ടിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയത്. ജുനൈദ് ആണ് തട്ടിക്കൊണ്ടുപോയതെന്നും മറ്റുള്ളവര്‍ പീന്നീട് കൂടെച്ചേര്‍ന്നതാണെന്നും മുത്തശ്ശന്റെ പരാതിയില്‍ പറയുന്നു. കുട്ടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങളും പ്രതികള്‍ സോഷ്യല്‍മീഡിയയിലൂടെ  പ്രചരിപ്പിച്ചു.സെപ്റ്റംബര്‍ 26ന് കുട്ടിക്ക് അസഹനീയമായ വേദന അനുഭവപ്പെടുകയും സംഭവം മുത്തശ്ശനോട് തുറന്നുപറയുകയും ചെയ്തു.  

കുട്ടി സംഭവം വിശദീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ പ്രതികളുടെ പക്കല്‍ ചോദിക്കാന്‍ചെന്ന കുടുംബത്തെ പ്രതികള്‍ ഭീഷണിപ്പെടുത്തിയതായും പൊലീസിനെ വിവരം അറിയിച്ചാല്‍ പ്രത്യഘാതം വലുതായിരിക്കുമെന്ന് പറഞ്ഞ് ഭയപ്പെടുത്തിയതായും കുടുംബത്തിന്റെ പരാതിയില്‍ പറയുന്നു. 

അഞ്ചു വയസുകാരനെ കൂട്ടബലാത്സംഗം ചെയ്തു; വിഡിയോ പ്രചരിപ്പിച്ച് പ്രതികള്‍

ഹാപൂരില്‍ അഞ്ചു വയസുള്ള ആണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു.  സെപ്റ്റംബര്‍ 19നാണ് സംഭവം. കുട്ടിയുടെ മുത്തശ്ശന്റെ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.  ക്രൂരതയുടെ ദൃശ്യങ്ങളെടുത്ത് പ്രതികള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചു. സംഭവത്തില്‍ നാലുപേര്‍ പ്രതികളായിരുന്നെങ്കിലും രണ്ട് പ്രതികളുടെ പേര് മാത്രമാണ് എഫ്ഐആറിലുള്ളത്. ഹാപൂര്‍ സ്വദേശികളായ ആര്‍ഷ്, ജുനൈദ് എന്നിവരാണ് പിടിയിലായത്. 

തട്ടിക്കൊണ്ടുപോകല്‍,കുറ്റകരമായ ഭീഷണിപ്പെടുത്തല്‍, മനപൂര്‍വമായ അപമാനം, ക്രൂരമായ ലൈംഗിക അതിക്രമം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. കുട്ടിയുടെ മൊഴിയില്‍ നാലുപേരും അതിക്രൂരമായാണ് ഉപദ്രവിച്ചതെന്ന് വ്യക്തമായതായി പൊലീസ് പറയുന്നു. സംഭവത്തിനു പിന്നാലെ ഒളിവില്‍ പോയ പ്രതികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. 

സെപ്റ്റംബര്‍ 19ന് പുലര്‍ച്ചെ 3മണിയോടെയാണ് പ്രതികള്‍ കുട്ടിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയത്. ജുനൈദ് ആണ് തട്ടിക്കൊണ്ടുപോയതെന്നും മറ്റുള്ളവര്‍ പീന്നീട് കൂടെച്ചേര്‍ന്നതാണെന്നും മുത്തശ്ശന്റെ പരാതിയില്‍ പറയുന്നു. കുട്ടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങളും പ്രതികള്‍ സോഷ്യല്‍മീഡിയയിലൂടെ  പ്രചരിപ്പിച്ചു.സെപ്റ്റംബര്‍ 26ന് കുട്ടിക്ക് അസഹനീയമായ വേദന അനുഭവപ്പെടുകയും സംഭവം മുത്തശ്ശനോട് തുറന്നുപറയുകയും ചെയ്തു.  

കുട്ടി സംഭവം വിശദീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ പ്രതികളുടെ പക്കല്‍ ചോദിക്കാന്‍ചെന്ന കുടുംബത്തെ പ്രതികള്‍ ഭീഷണിപ്പെടുത്തിയതായും പൊലീസിനെ വിവരം അറിയിച്ചാല്‍ പ്രത്യഘാതം വലുതായിരിക്കുമെന്ന് പറഞ്ഞ് ഭയപ്പെടുത്തിയതായും കുടുംബത്തിന്റെ പരാതിയില്‍ പറയുന്നു. 

A five-year-old boy was gang-raped in Hapur:

A five-year-old boy was gang-raped in Hapur. The incident took place on September 19. On the complaint of the child's grandfather, an FIR was registered and investigation started. The accused took the footage of the brutality and circulated it on the internet