കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചത് ചൂണ്ടിക്കാട്ടി പ്രതിക്ഷം ഇന്ന് നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി. കെ.കെ.രമയാണ് പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ചോദ്യം കുറ്റകൃത്യങ്ങളെക്കുറിച്ചായിരുന്നെങ്കിലും സഭാമന്ദിരത്തിലുണ്ടായിരുന്ന മുഖ്യമന്ത്രി സഭയില്‍ നിന്ന് മാറിനിന്നു. പകരം മറുപടി പറഞ്ഞത് വനിതാശിശുക്ഷേമ മന്ത്രി വീണ ജോര്‍ജ്. കര്‍ശനനടപടിയാണ് സര്‍ക്കാര്‍ നിലപാടെന്ന് വിശദീകരിച്ച മന്ത്രി ഇടത് വനിതാനേതാക്കൾക്കുനേരെ അശ്ലീല പ്രചരണം നടത്തുന്ന പ്രതിപക്ഷത്തിന് വിഷയത്തിൽ ഉറച്ച നിലപാടില്ലെന്ന് പ്രത്യാക്രമണവും നടത്തി. ഐസിയു പീഡനക്കേസിലെ അതിജീവിതയ്ക്കൊപ്പം നിന്നയാളെ സ്ഥലംമാറ്റിയ മന്ത്രി, നിലപാട് പഠിപ്പിക്കേണ്ടെന്ന് വി.ഡി.സതീശൻ . കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. കുറ്റകൃത്യങ്ങളില്‍ നിലപാട് പറയാന്‍ ആഭ്യന്തരവകുപ്പിന് ആരോഗ്യമില്ലേ?